ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന വിദേശ യാത്രകളിൽ അനുഗമിക്കുന്ന പ്രതിനിധിസംഘത്തിെൻറ പേരുവിവരങ്ങൾ വെളിപ്പെടുത്തണമെന്ന് മുഖ്യ വിവരാവകാശ കമീഷണർ ആർ.കെ. മഥൂർ പ്രധാനമന്ത്രിയുടെ ഒാഫിസിനോട് ആവശ്യപ്പെട്ടു. ദേശസുരക്ഷയുടെ അടിസ്ഥാനത്തിൽ ഇൗ പേരുകൾ പുറത്തുവിടാനാവില്ലെന്ന പ്രധാനമന്ത്രി ഒാഫിസിെൻറ മറുപടി മഥൂർ നിരസിച്ചു.
പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിച്ച സർക്കാർ ജീവനക്കാരല്ലാത്ത വ്യക്തികളുടെ പേരോ പട്ടികയോ അപ്പലറ്റ് അതോറിറ്റി മുമ്പാകെ ലഭ്യമാക്കണമെന്നാണ് കമീഷെൻറ നിരീക്ഷണം.
വിവരാവകാശ അപേക്ഷ സമർപ്പിച്ചിട്ടും തങ്ങൾക്ക് മറുപടി നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി നീരജ് ശർമ, അയ്യൂബ് അലി എന്നിവർ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ഉത്തരവ്.
പ്രധാനമന്ത്രിക്കൊപ്പമുള്ള സ്വകാര്യ വ്യവസായ സ്ഥാപനങ്ങളുടെ സി.ഇ.ഒമാർ, ഉടമകൾ, പങ്കാളികൾ, സ്വകാര്യ വ്യവസായ ഉദ്യോഗസ്ഥർ എന്നിവരെക്കുറിച്ച വിവരങ്ങളാണ് നീരജ് ശർമ തേടിയത്.
മോദിയുടെ വസതിക്കും ഒാഫിസിനുമായി മാസംേതാറും ചെലവഴിക്കുന്ന തുക, ഒാഫിസിലും വസതിയിലും മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന പൊതുജനങ്ങളുടെ എണ്ണം, മോദി അഭിസംബോധന ചെയ്യുന്ന പൊതു പരിപാടികളുടെ എണ്ണം തുടങ്ങിയവയാണ് അലി തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.