ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് ബാധ തുടരുന്ന സാഹചര്യത്തിൽ ജമാമസ്ജിദ് വീണ്ടും അടച്ചിടേണ്ടി വന്നേക്കുമെന്ന് ഷാഹി ഇമാം സെയ്ത് അഹ്മദ് ബുഖാരി പറഞ്ഞു. ഇമാമിെൻറ സെക്രട്ടറി അമാനുല്ല കോവിഡ് ബാധിച്ച് ചൊവ്വാഴ്ച സഫ്ദർജങ് ആശുപത്രിയിൽ മരിച്ചിരുന്നു.
കോവിഡ് നിരക്ക് ഉയരുന്നതിനാൽ പള്ളി അടച്ചിടുന്നതിനെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം തേടിയിട്ടുണ്ട്. പള്ളി പൊതുജനങ്ങൾക്കായി തുറക്കുന്നത് തൽകാലം നിർത്തി നമസ്കാരം മസ്ജിദ് ജീവനക്കാർ ചേർന്ന് നിർവഹിക്കാനാണ് ആലോചിക്കുന്നത്.
നേരത്തെ രണ്ടു മാസം അടച്ചിട്ട ശേഷം ജൂൺ എട്ടിനാണ് പള്ളി തുറന്നത്. വിശ്വാസികൾ വീട്ടിൽ നിന്ന് നമസ്കാരം നിർവഹിക്കാൻ നിർദേശിക്കണമെന്ന് ചെറിയ പള്ളികളിലെ ഭാരവാഹികളോടും അഭ്യർഥിച്ചതായി ഇമാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.