അഗർത്തല/ലഖ്നോ: ത്രിപുര മുഖ്യമന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമാ യ മണിക് സർക്കാറിനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും വധഭീഷണി. മണിക് സർക്കാറിെൻറ തല വെട്ടുന്നവർക്ക് 5.5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചാണ് ഫേസ് ബുക്ക് പോസ്റ്റ്. പെൺകുട്ടിയുടെ ചിത്രവും റിയ റോയി എന്ന പേരുമാണ് ഫേസ് ബുക്ക് അക്കൗണ്ടിലുള്ളത്. ലോക കമ്യൂണിസ്റ്റ് വിരുദ്ധ കൗൺസിൽ അംഗമാണ് താനെന്ന് അക്കൗണ്ട് ഉടമ അവകാശപ്പെടുന്നു. വ്യാഴാഴ്ചയാണ് പോസ്റ്റ് ശ്രദ്ധയിൽപെട്ടത്. ഇതേതുടർന്ന് വെള്ളിയാഴ്ച വെസ്റ്റ് അഗർത്തല പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. െഎ.പി.സിയിലെയും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെയും വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തതെന്നും കുറ്റവാളിയെ കണ്ടെത്താൻ സൈബർ കുറ്റാന്വേഷണ വിദഗ്ധരുടെ സഹായം തേടുമെന്നും ദക്ഷിണ ത്രിപുര ജില്ലാ പൊലീസ് മേധാവി അഭിജിത് സപ്തർഷി പറഞ്ഞു.
നേരത്തെ മണിക് സർക്കാറിെൻറ പേരിൽ തുടങ്ങിയ വ്യാജ ഫേസ്ബുക്ക് പേജ് പൊലീസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇൻഡോർ സ്വദേശിയെ പിടികൂടുകയും ചെയ്തു. യോഗി ആദിത്യനാഥിനെ കൊല്ലുെമന്ന അജ്ഞാത ഫോൺവിളിയെ കുറിച്ചുള്ള അന്വേഷണം ഡൽഹി െപാലീസ് യു.പി ആൻറി ടെററിസ്റ്റ് സ്ക്വാഡിന് (എ.ടി.എസ്) കൈമാറി. വോയ്സ് ഒാവർ ഇൻറർനെറ്റ് പ്രോേട്ടാകാൾ പ്രകാരം നടത്തിയ ഫോൺവിളിയായതിനാൽ പിന്തുടരാനാകില്ലെന്ന് അഡീഷനൽ ഡയറക്ടർ ജനറൽ ഒാഫ് െപാലീസ് ആനന്ദ് കുമാർ പറഞ്ഞു. വെള്ളിയാഴ്ച ഡൽഹി പൊലീസ് കൺട്രോൾ റൂമിേലക്കാണ് നിങ്ങൾക്ക് യോഗി ആദിത്യനാഥിെന രക്ഷിക്കാൻ ഒരു മണിക്കൂർ മാത്രമാണുള്ളതെന്ന് അജ്ഞാത വിളിയെത്തിയത്.മുഖ്യമന്ത്രി പിണറായി വിജയനുനേരെയും നേരത്തേ സമാനരീതിയിൽ വധഭീഷണി ഉയർന്നിരുന്നു. അന്ന് ആർ.എസ്.എസ് നേതാവാണ് തലക്ക് വിലയിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.