ന്യൂഡൽഹി: അന്താരാഷ്ട്ര കമ്പനികൾ ഇന്ത്യയിൽനിന്ന് ശേഖരിക്കുന്ന ഉപഭോക്തൃ വിവ രങ്ങൾ രാജ്യത്തുതന്നെ സെർവറുകൾ സ്ഥാപിച്ച് സൂക്ഷിക്കണമെന്ന വ്യവസ്ഥ കൊണ്ടുവന് നതിന് തിരിച്ചടിയായി, എച്ച്1ബി വിസക്ക് അമേരിക്ക കൂടുതൽ നിയന്ത്രണമേർപ്പെടുത്തു മെന്ന വാർത്ത സംബന്ധിച്ച് അറിയില്ലെന്ന് വാണിജ്യ മന്ത്രാലയം. പണമിടപാട് സംവിധാനമുള്ള കമ്പനികൾ ശേഖരിക്കുന്ന ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ രാജ്യത്തുതന്നെ സ്ഥാപിച്ച സെർവറിൽ ശേഖരിക്കണമെന്നും ഇതിെൻറ പകർപ്പ് വിദേശത്തേക്ക് മാറ്റരുതെന്നും കഴിഞ്ഞവർഷം കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു.
ഇ-കോമേഴ്സ് നയത്തിെൻറ ഭാഗമായി കൊണ്ടുവന്ന നിയമത്തെ എതിർത്ത ചില അമേരിക്കൻ കമ്പനികൾ, തങ്ങൾക്ക് ഇത് അധിക ചെലവ് വരുത്തിവെക്കുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇ-കോമേഴ്സ് സൈറ്റുകൾ വഴിയും സമൂഹമാധ്യമങ്ങൾ വഴിയും വ്യാപകമായി ശേഖരിക്കപ്പെടുന്ന, ജനങ്ങളുടെ വ്യക്തിഗത വിവരങ്ങൾ രാജ്യാതിർത്തി കടന്ന് പോകുന്നതിനെതിരായ നിലപാടാണ് കരട് ഇ-കോമേഴ്സ് നയത്തിലൂടെ നടപ്പാക്കുന്നത്. പ്രസ്തുത തീരുമാനത്തിൽ അസംതൃപ്തിയുള്ള അമേരിക്ക, വിദേശ പ്രഫഷനലുകൾക്ക് യു.എസിൽ ജോലിചെയ്യാൻ അനുവദിക്കുന്ന എച്ച്1ബി വിസയിൽ നിയന്ത്രണം കൊണ്ടുവരുന്നതായി വാർത്തയുണ്ടായിരുന്നു.
എന്നാൽ, യു.എസ് അധികൃതരിൽനിന്ന് ഇതുസംബന്ധിച്ച ഒരു അറിയിപ്പും ഉണ്ടായില്ലെന്ന് വാണിജ്യമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യൻ പ്രഫഷനലുകളുടെ ഏറ്റവും വലിയ തൊഴിൽ വിപണകളിലൊന്നായ അേമരിക്ക, എച്ച്1ബി വിസയിൽ കൊണ്ടുവരുന്ന ഏതൊരു നിയന്ത്രണവും ഇന്ത്യയെ കാര്യമായി ബാധിക്കും എന്നതിനാൽ ഈ നീക്കത്തെ ആശങ്കയോടെയാണ് രാജ്യം നോക്കിക്കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.