ന്യൂഡൽഹി: വ്യാപാരികളിൽനിന്ന് കൈക്കൂലി വാങ്ങിയ ചരക്കുസേവന നികുതി കമീഷണറടക്കം ഒമ്പതുപേരെ സി.ബി.െഎ അറസ്റ്റ് ചെയ്തു. കാൺപുരിലും ഡൽഹിയിലും നടത്തിയ പരിശോധനകൾക്കുശേഷം വെള്ളിയാഴ്ച അർധരാത്രിയോടെയായിരുന്നു അറസ്റ്റ്. ജി.എസ്.ടി കമീഷണറായി നിയമിതനായ 1986 ബാച്ച് റവന്യൂ സർവിസ് ഒാഫിസർ സൻസാർ ചന്ദ്, വകുപ്പിലെ സൂപ്രണ്ടുമാരായ അജയ് ശ്രീവാസ്തവ, ആർ.എസ്. ചന്ദേൽ, സൻസാർ ചന്ദിെൻറ പേഴ്സനൽ സ്റ്റാഫ് സൗരഭ് പാണ്ഡേ, ശിശു സോപ്സ് ഉടമ മനീഷ് ശർമ ഉൾപ്പെടെ മറ്റ് അഞ്ചുപേർ എന്നിവരാണ് പിടിയിലായത്.
കമീഷണർ വ്യാപാരികളിൽനിന്ന് മാസ, ആഴ്ച വ്യവസ്ഥയിൽ സ്ഥിരമായി കൈക്കൂലി വാങ്ങിയിരുന്നെന്ന് അന്വേഷേണാദ്യോഗസ്ഥർ പറഞ്ഞു. നികുതി സംബന്ധമായ നൂലാമാലകളിൽപെടുന്ന കച്ചവടക്കാർക്കും വ്യവസായികൾക്കും നിയമവിരുദ്ധമായി സഹായം നൽകുകയും അതിനുള്ള പ്രത്യുപകാരമായി പണവും പാരിതോഷികങ്ങളും കൈപ്പറ്റുകയുമായിരുന്നു ഇവരുടെ രീതി. കൈക്കൂലിപ്പണവും മറ്റു വസ്തുക്കളും ഡൽഹി സ്വദേശികളായ അമൻ ജനിൻ, ചന്ദർ പ്രകാശ് എന്നിവർ ഡൽഹിയിലെത്തിച്ച് സൻസാർ ചന്ദിെൻറ ഭാര്യക്ക് കൈമാറും.
റിംജിം ഇസ്പാറ്റ് ലിമിറ്റഡ്, എസ്.െഎ.ആർ പാൻ മസാല, സുഗന്ധി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളിൽനിന്ന് സ്ഥിരമായി കൈക്കൂലി കൈപ്പറ്റിയിരുന്നതായി കണ്ടെത്തി. സൂപ്രണ്ടുമാർ വഴിയാണ് പണം സ്വരൂപിച്ചിരുന്നത്. തുക ക്രമാനുഗതമായി വർധിപ്പിക്കുകയും ചെയ്തിരുന്നു. പ്രതികളുടെ ഡൽഹിയിലെയും കാൺപുരിലെയും വസതികളിലും മറ്റും നടത്തിയ പരിശോധനയിൽ 58 ലക്ഷം രൂപ പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.