ന്യൂഡൽഹി: ഡൽഹിയിലെ ബുറാഡിയിൽ മോക്ഷപ്രാപ്തി കിട്ടുമെന്ന് കരുതി കൂട്ട ആത്മഹത്യ ചെയ്ത കുടുംബത്തിലെ ഒരാൾ അവസാന നിമിഷം രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നതായി പൊലീസ്. ഭാട്ടിയ കുടുംബത്തിലെ മൂത്ത മകനായ ഭാവ്നേഷ് (50) ആണ് അവസാനസമയം രക്ഷപ്പെടാൻ ശ്രമിച്ചതായി ഫോറൻസിക് വിദഗ്ധർ വ്യക്തമാക്കുന്നത്. കുടുംബത്തിലെ 10 അംഗങ്ങളെ വീടിെൻറ ഗ്രില്ലിൽ തൂങ്ങിയും വയോധികയെ നിലത്തുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ണുകൾ കെട്ടി, വായ ടേപ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ.
എന്നാൽ, ഭാവ്നേഷിെൻറ വായിൽ ഒട്ടിച്ച ടേപ് പകുതി ഉൗരിക്കളഞ്ഞിരുന്നു. ഇത് പുറത്തുള്ളവരെ അറിയിക്കുന്നതിന് വേണ്ടിയെന്നാണ് പൊലീസ് സംശയിക്കുന്നത്. കൂടാതെ, മറ്റുള്ളവരുടെ മൃതദേഹങ്ങൾ തൂങ്ങിയാടുന്ന നിലയിലും കൈകൾ കെട്ടിയ നിലയിലുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.