കൊൽക്കത്ത: രാജ്യത്ത് കോവിഡ് വ്യാപിക്കുേമ്പാഴും പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടർന്ന് അമിത് ഷാ. ബംഗാളിലെ നദിയ ജില്ലയിലായിരുന്നു ഞായറാഴ്ച അമിത് ഷായുടെ റാലി. കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനെത്തുടർന്ന് രാഹുൽ ഗാന്ധിയടക്കമുള്ളവർ പിൻവാങ്ങിയപ്പോഴും ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുകയാണ്.
ഞായറാഴ്ച മാത്രം രണ്ട് റാലികളാണ് അമിത് ഷാ നടത്തിയത്. ബി.ജെ.പി 200 സീറ്റുകളിൽ വിജയിക്കുമെന്നും ഇപ്പോൾ തന്നെ 122 എണ്ണത്തിൽ വിജയിച്ചെന്നും അമിത് ഷാ പറഞ്ഞു. നിലവിൽ മമതയുടെ മുന്നിലെത്തിയെന്നും നന്ദിഗ്രാമിൽ സുവേന്ദു അധികാരി വിജയിക്കുമെന്നും ഷാ പറഞ്ഞു.
തിങ്കളാഴ്ചയും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലികൾ തുടരുമെന്നാണ് വിവരം. അതേ സമയം ബി.ജെ.പി ഉത്തർ പ്രദേശിൽ നിന്നും ബിഹാറിൽ നിന്നും ആളുകളെയെത്തിച്ച് ബംഗാളിൽ കോവിഡ് പരത്തുകയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.