ന്യൂഡൽഹി: നോട്ട് നിരോധനം രാജ്യ താൽപര്യത്തിന് വേണ്ടിയാണ് നടപ്പാക്കിയതെന്നും അ തിെൻറ വിജയത്തിൽ താൻ ഏറെ സന്തുഷ്ടനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014നെക്കാൾ കൂടുതൽ സീറ്റുകൾ ബി.ജെ.പി നേടുമെന്നും ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ മോ ദി പറഞ്ഞു.
ജവഹർലാൽ നെഹ്റുവിെൻറ കാലത്ത് തുടങ്ങിയതാണ് ദാരിദ്ര്യം ഇല്ലാതാക്കുമെന്ന കോൺഗ്രസിെൻറ പ്രഖ്യാപനം. അത് ഇന്ദിര ഗാന്ധിയും പിന്നീട് സോണിയ ഗാന്ധിയും ഇപ്പോൾ അവരുടെ മകനും ഏറ്റെടുത്തു. അഞ്ചു തലമുറയായി ഇതേ കാര്യംതന്നെയാണ് പറയുന്നത്. താൻ അധികാരത്തിൽ വരുേമ്പാൾ രാജ്യത്തിെൻറ സ്ഥിതി വളെര മോശമായിരുന്നു. എന്നാൽ, കഴിഞ്ഞ അഞ്ചുവർഷം സന്തോഷത്തിേൻറതായിരുന്നു. കോൺഗ്രസ് നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കുന്നില്ല. അവർ അവരുടെ പ്രകടന പത്രിക മറന്നുപോകുന്നു.
നോട്ട് നിരോധനത്തിെൻറ പ്രധാന വിമർശനം ജോലി അവസരം ഇല്ലാതായെന്നാണ്. എന്നാൽ, ഒരോ വർഷവും 1.2 കോടി തൊഴിലവസരങ്ങൾ ഇൗ സർക്കാർ സൃഷ്ടിച്ചു. നോട്ട് നിരോധനം ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം പ്രചാരണായുധമാക്കിയെങ്കിലും വിജയിച്ചില്ല. തെരഞ്ഞെടുപ്പിൽ തോൽക്കുേമ്പാൾ അവർ വോട്ടു യന്ത്രത്തെ കുറ്റംപറയുന്നു. റഫാൽ വിഷയത്തിൽ കോൺഗ്രസ് ദേശസുരക്ഷയെ ചോദ്യംചെയ്യുകയാണ്. ഒരു തെളിവും ഇല്ലാതെയാണ് അവർ സംസാരിക്കുന്നെതന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.