ദേശീയ പാർട്ടികളിൽ കൂടുതൽ വരുമാനം ബി.ജെ.പിക്ക് തന്നെ; രണ്ടാം സ്ഥാനം തൃണമൂൽ കോൺഗ്രസിന്, സി.പി.എമ്മിന് കുറഞ്ഞു, സി.പി.ഐക്ക് കൂടി

രാജ്യത്ത് ദേശീയ  പാർട്ടികളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ വരുമാനം ബി.ജെ.പിക്ക് തന്നെ. ​എന്നാൽ, 2021-22 വർഷത്തിൽ വരുമാനത്തിൽ വൻ കുതിച്ചു ചാട്ടം നടത്തിയത് തൃണമൂൽ കോൺഗ്രസാണ്. 2020-21 ലെ 74.4 കോടി രൂപയിൽ നിന്ന് കഴിഞ്ഞ വർഷം പാർട്ടിയുടെ വരുമാനം 545.7 കോടി രൂപയായി വർധിച്ചു. വരുമാനത്തിൽ 633 ശതമാനത്തി​െൻറ വർധനയാണുള്ളത്. ഇതോടെ വരുമാനത്തിൽ ബിജെപിക്ക് തൊട്ട് പിന്നിലായി തൃണമൂൽ കോൺഗ്രസാണുള്ളത്.

1917 കോടി രൂപയാണ് ബിജെപിയുടെ കഴിഞ്ഞ വർഷത്തെ വരുമാനം. 2020-21ൽ 752 കോടിയിൽ നിന്നും 154 ശതമാനവർധനവാണ് പാർട്ടിക്ക് ഉണ്ടായിരിക്കുന്നത്. മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസി​െൻറ വരുമാനത്തിൽ വർധനവുണ്ടായെങ്കിലും ദേശീയ പാർട്ടികളിൽ മൂന്നാം സ്ഥാനത്താണ്. 2020-21 ലെ 285.7 കോടി രൂപയിൽ നിന്നും വരുമാനം 541.2 കോടിയായി ഉയർന്നു. കേരളത്തിലെ ഭരണ കക്ഷിയായ സിപിഎമ്മിൻ്റെ വരുമാനം പോയ വർഷം കുറഞ്ഞു. 2020-21 ലെ 171 കോടിയിൽ നിന്നും വരുമാനം 162.2 കോടിയായിരിക്കുകയാണ്. ഇസിപിഐയുടെ വരുമാനം ഏറി. 2.1 കോടിയിൽ നിന്ന് 2.8 കോടിയായി.

2021-22ൽ ഏറ്റവും കൂടുതൽ പണം ചെലവാക്കിയതും ബിജെപിയാണ്. 854.46 കോടി രൂപ. രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസ് 400 കോടി രൂപയും പോയ വർഷം ചെലവഴിച്ചു. തൃണമൂൽ കോൺഗ്രസ് ചെലവ് 268.3 കോടിയും സിപിഎം 83.41 കോടിയും സിപിഐ 1.2 കോടിയും 2021-22 വർഷത്തിൽ ചെലവാക്കി. പോയ വർഷം തെരഞ്ഞെടുപ്പുകൾക്കായി ഏറ്റവും കൂടുതൽ പണം ചെലവാക്കിയത് ബിജെപിയാണ്. 2021-22 ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചെലവ് 645.8 കോടി രൂപയാണ്. കോൺഗ്രസ് 279.7 കോടിയും തൃണമൂൽ കോൺഗ്രസ് 135 കോടിയും സിപിഎം 13 കോടിയും തെരഞ്ഞെടുപ്പുകൾക്ക് വേണ്ടി വിനിയോഗിച്ചു.

പ്രാദേശിക പാർട്ടികളുടെ പട്ടികയിൽ 2021-22ൽ എറ്റും ഉയർന്ന വരുമാനം തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയ്ക്കാണ്. 318.7 കോടി രൂപ. ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡിക്ക് 307.2 കോടിയുമായി രണ്ടാം സ്ഥാനത്തുണ്ട്. ടിആർഎസിന് 279.4 കോടിയും വൈഎസ്ആർ കോൺഗ്രസ് പാർട്ടിക്ക് 93.7 കോടിയും കഴിഞ്ഞ വർഷം വരുമാനമായി ലഭിച്ചു. ​​

Tags:    
News Summary - BJP tops receipts with Rs 1,917 crore, TMC second with Rs 54 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.