ന്യൂഡൽഹി: മുസ്ലിം വിരുദ്ധ പ്രസ്താവന നടത്തിയ എം.എൽ.എയോട് വിശദീകരണം ആവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വം. കഴിഞ്ഞ ദിവസ ം മുസ്ലിം കച്ചവടക്കാരിൽ നിന്നും പച്ചക്കറി വാങ്ങരുതെന്ന ഉത്തർ പ്രദേശ് ബി.ജെ.പി എം.എൽ.എ സുരേഷ് തിവാരിയുടെ പ്രസ്ത ാവന വിവാദമായ സാഹചര്യത്തിലാണ് പാർട്ടി നടപടി. രാജ്യം കൊറോണ വൈറസ് വെല്ലുവിളി നേരിടുന്ന സമയത്ത് നേതാക്കൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് അധ്യക്ഷൻ ജെ.പി നദ്ദയെ അസ്വസ്ഥനാക്കിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്തൊട്ടാകെ മുസ്ലിം കച്ചവടക്കാർ ആക്രമണം നേരിടുന്ന സാഹചര്യത്തിലാണ് ഡിയോറ എം.എൽ.എയുടെ വിദ്വേഷ പ്രസ്താവന മൊബൈൽ ഫോണിലൂടെ പ്രചരിച്ചത്. "ഒരു കാര്യം ഞാൻ തുറന്നുപറയുകയാണ്. മുസ്ലിം കച്ചവടക്കാരിൽ നിന്നും പച്ചക്കറി വാങ്ങേണ്ട യാതൊരു ആവശ്യവുമില്ല" എന്നാണ് ഇദ്ദേഹം പറഞ്ഞത്. പ്രസ്താവനക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ "ഞാൻ തെറ്റായി എന്തെങ്കിലും പറഞ്ഞോ?" എന്നായിരുന്നു സുരേഷ് തിവാരിയുടെ പ്രതികരണം.
ഇത്തരം പ്രസ്താവനകൾ വെച്ചുപൊറുപ്പില്ലെന്ന് ജെ.പി നദ്ദ അറിയിച്ചു. ഇതേക്കുറിച്ച് അന്വേഷണം നടത്താൻ സംസ്ഥാന ഘടകത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം വിദ്വേഷ പ്രസ്താവനകളിൽ നിന്ന് വിട്ടുനിൽക്കാൻ ബി.ജെ.പി നേതാക്കളോട് ജെ.പി നദ്ദ ആവശ്യപ്പെട്ടു. ഇന്ത്യയിൽ മുസ്ലിങ്ങൾക്കെതിരെ വിദ്വേഷപ്രചരണം അതിരൂക്ഷമായി തുടരുന്നത് അന്താരാഷ്ട്രതലത്തിൽ തന്നെ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.