ന്യൂഡൽഹി: പ്രകൃതിക്ഷോഭത്തെ തുടർന്നുള്ള ജീവനഷ്ടത്തിൽ ദുഃഖം രേഖപ്പെടുത്തിയതില ും നഷ്ടപരിഹാരപ്രഖ്യാപനത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി വിവേചനം കാണിച്ചതായ ി വിമർശനം. കൊടുങ്കാറ്റിലും മഴയിലും നാലു സംസ്ഥാനങ്ങളിലായി 37 പേർ മരിച്ചപ്പോൾ ഗു ജറാത്തിെൻറ കാര്യത്തിൽ മാത്രം ദുഃഖം അറിയിച്ചാണ് മോദി ട്വീറ്റ് ചെയ്തത്. ഇതിന് മറുപടിയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രംഗത്തുവന്നു. ‘മധ്യപ്രദേശിലും 10 പേർ മരിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിക്ക് ഗുജറാത്തിെൻറ കാര്യത്തിൽ മാത്രമേ ഉത്കണ്ഠയുള്ളൂ? എന്നാൽ, താങ്കൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നും ഗുജറാത്തിേൻറതു മാത്രമല്ലെന്നും’ കമൽനാഥ് തുറന്നടിച്ചു. ‘ബി.ജെ.പി ഇവിടെ ഭരണത്തിലില്ല എങ്കിലും ഇവിടെയും മനുഷ്യർ ജീവിക്കുന്നുണ്ടെന്ന്’ രണ്ടാമതും കമൽനാഥ് ട്വീറ്റ് ചെയ്തു.
അധികൃതർ എല്ലാ കാര്യവും സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും സാധ്യമാവുന്ന എല്ലാ സഹായവും നൽകുമെന്നും മോദി ട്വിറ്ററിൽ അറിയിച്ചിരുന്നു. െകാല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. എന്നാൽ, വിമർശനമുയർന്നതോടെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ദുരിതത്തിനിരയായ എല്ലാവരോടും ഐക്യപ്പെടുന്നതായി മോദി നിലപാട് മാറ്റുകയുണ്ടായി. നഷ്ടപരിഹാര പ്രഖ്യാപനം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.