ശ്രീനഗർ: ജമ്മു-കശ്മീരിലെ ബന്ദിപോര ജില്ലയിൽ മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച സംഭ വത്തിൽ സംസ്ഥാനത്ത് പല ഭാഗങ്ങളിലും പ്രതിഷേധം കത്തുന്നു. വ്യാഴാഴ്ചയാണ് ബാലികയെ അയൽവാസിയായ യുവാവ് മിഠായി നൽകി പ്രലോഭിപ്പിച്ച് പീഡിപ്പിച്ചതെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.
തിങ്കളാഴ്ച നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. നിരവധി സംഘടനകൾ പണിമുടക്കിന് ആഹ്വാനംചെയ്തതിനെ തുടർന്ന് ജനജീവിതത്തെ ബാധിച്ചു. സ്കൂളുകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. വാഹന ഗതാഗതത്തെയും ബാധിച്ചു. പ്രതിഷേധക്കാർ ശ്രീനഗർ-ബാരമുല്ല റോഡ് ഉപരോധിച്ചു. പ്രതിഷേധക്കാരും സുരക്ഷസേനയുമായുള്ള സംഘർഷത്തിൽ 60 പേർക്ക് പരിക്കേറ്റു.
പ്രതിയെ അറസ്റ്റ്ചെയ്തതായും സംഭവത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന പ്രചാരണം തെറ്റാണെന്ന് അധികൃതർ പറഞ്ഞു. പ്രതിക്ക് 20നടുത്ത് പ്രായമുണ്ടെന്നാണ് ഡോക്ടർമാർ നടത്തിയ ൈവദ്യപരിശോധനയിൽ തെളിഞ്ഞത്. പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് ജനന സർട്ടിഫിക്കറ്റ് നൽകിയ സ്കൂൾ പ്രിൻസിപ്പലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.