ബംഗളൂരു: മുസ്ലിംകളെ ഇഷ്ടമാണെന്ന് സന്ദേശമയച്ച പെൺകുട്ടി ബി.ജെ.പി നേതാക്കളുടെ മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ ഭീഷണിയുമായി ബജ്രംഗദൾ. ഹിന്ദുക്കളല്ലാത്ത ആളുകളൊടൊപ്പം നടക്കരുതെന്ന് പെൺകുട്ടികളെ ഭീഷണിപ്പെടുത്തുന്ന സംഘടനയുടെ സന്ദേശങ്ങളാണ് പുറത്ത് വന്നത്. ബജ്രംഗദൾ മുഡിഗരെ യൂണിറ്റാണ് സന്ദേശങ്ങൾക്ക് പിന്നിൽ.
അഹിന്ദുക്കളായ ആൺകുട്ടികളൊടൊപ്പം നടന്നാൽ അതിന് വലിയ വിലകൊടുക്കേണ്ടി വരും. ഹിന്ദുത്വം സംരക്ഷിക്കുക ബജ്രംഗദളിെൻറ ചുമതലയാണെന്നും മെസേജിൽ പറയുന്നു.
അതേ സമയം, വാട്സ് ആപ് മെസേജിനെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഇത് പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കുമെന്ന് അവർ അറിയിച്ചു. മതത്തിെൻറ പേരിലുള്ള സദാചാര പൊലീസിങ് അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മുസ്ലിങ്ങളെ ഇഷ്ടമാണെന്ന സന്ദേശമയച്ചതിന് ബി.ജെ.പി യുവ നേതാക്കളിൽ നിന്നും മാനസിക പീഡനം നേരിട്ട 20 വയസ്സുകാരി ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെയാണ് വീണ്ടും പ്രകോപനവുമായി ബജ്രംഗദൾ രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.