ചെന്നൈയിൽ ആദായനികുതി റെയ്​ഡ്​: 90 കോടി രൂപയും 100 പവനും പിടിച്ചെടുത്തു

ചെന്നൈ: ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജ്വല്ലറി ഉടമയായ വ്യവസായിയുടെ വീടുകളിലും ഓഫിസുകളിലും സ്ഥാപനങ്ങളിലും നടന്ന ആദായ നികുതി പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച 90 കോടി രൂപയും 100 കിലോ സ്വര്‍ണവും പിടികൂടി. പിടിച്ചെടുത്ത പണത്തില്‍ 80 കോടി 500, 1000 അസാധു നോട്ടുകളും പത്ത് കോടിയുടെ പുതിയ രണ്ടായിരം നോട്ടുകളുമാണ്. ശേഖര്‍ റെഡ്ഡി, സുഹൃത്ത് ശ്രീനിവാസ റെഡ്ഡി, ഓഡിറ്ററും ഇടനിലക്കാരനുമായ പ്രേം എന്നിവരില്‍നിന്നാണ് അനധികൃത സമ്പാദ്യം കണ്ടത്തെിയത്. ഒരേസമയം ചെന്നൈയിലെ ടി. നഗര്‍ , അണ്ണാ നഗര്‍, ത്യാഗ രാജ നഗര്‍ എന്നിവിടങ്ങളിലെ എട്ട് കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് അംഗമാണ് ശേഖര്‍ റെഡ്ഡിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചികിത്സയില്‍ കഴിയവെ മുഖ്യമന്ത്രി ജയലളിതക്ക് നല്‍കാനായി തിരുപ്പതി പ്രസാദവുമായി ഇയാള്‍ ആശുപത്രിയില്‍ എത്തിയിരുന്നു. 

കണ്ടത്തെിയ നൂറുകിലോഗ്രാം സ്വര്‍ണത്തിന് വിപണിയില്‍ 30 കോടി വിലവരും. അസാധു നോട്ടുകള്‍ വാങ്ങി സ്വര്‍ണ ബാറുകള്‍ പ്രേമിന്‍െറ സഹായത്തോടെ വില്‍ക്കുന്നതായി ആദായ നികുതി വകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് റെഡ്ഡിമാരുടെ ഏജന്‍റാണെന്ന് വ്യക്തമായത്. പ്രേമില്‍നിന്നാണ് 2,000 കോടി രൂപയുടെ പുതിയ നോട്ടുകള്‍ കണ്ടത്തെിയത്. തെയ്നാംപേട്ടിലെ നക്ഷത്ര ഹോട്ടലില്‍നിന്നാണ് 70 കിലോ സ്വര്‍ണ ബാറുകള്‍ പിടിച്ചെടുത്തത്. മറ്റൊരു ഇടനിലക്കാരന്‍െറ പേരിലാണ് ശേഖര്‍ റെഡ്ഡി മുറി ബുക്ക് ചെയ്തിരുന്നത്. ശേഖര്‍ റെഡ്ഡിക്ക് ഭരണതലത്തിലെ മുതിര്‍ന്ന നേതാക്കളുമായി വ്യവസായ ബന്ധമുണ്ട്. ഇയാള്‍ ചിലരുടെ ബിനാമികൂടിയാണ്. സംസ്ഥാനത്ത് നിരവധി മണല്‍ ക്വാറികള്‍ ഇയാള്‍ നടത്തുന്നുണ്ട്. 

Tags:    
News Summary - 90 Crore Cash, 100 Kg Gold Found In Raids At Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.