ദുർഗാപുർ: തൃണമൂൽ കോൺഗ്രസ്- ബി.ജെ.പി സംഘർഷം തുടരുന്ന പശ്ചിമബംഗാളിെല നോർത്ത് പർഗാന, പശ്ചിമ ബർദ്ധമാൻ ജില്ല കളിൽ നടത്തിയ റെയ്ഡുകളിൽ 78 ബോംബുകൾ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു.
നോർത്ത് പർഗാനയിലെ ഭട്ട്പര മേഖലയിൽ നിന്ന് 60 ബോംബുകളാണ് കണ്ടെടുത്തത്. ഇവിടെ നിന്ന് എട്ടുപേരെ അറസ്റ ്റു ചെയ്തതായും പൊലീസ് കമീഷണർ മനോജ് കുമാർ അറിയിച്ചു.
പശ്ചിമ ബർദ്ധമാൻ ജില്ലയിലെ ദുർഗാപുർ നഗരത്തിനടുത്തുള്ള കന്ദേശ്വറിൽ നിന്ന് 18 ബോംബുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇത് ബോംബ് സ്ക്വാഡ് എത്തി ജനവാസമില്ലാത്ത പ്രദേശത്തേക്ക് മാറ്റി നിർവീര്യമാക്കി. കന്ദേശ്വരിൽ നിന്നും ആരെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ബോംബ് നിർമിച്ചവരെയും അതുമായി ബന്ധമുള്ളവരെയും പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി പൊലീസ് കമീഷണർ അറിയിച്ചു.
തൃണമൂൽ കോൺഗ്രസ് - ബി.ജെ.പി സംഘർഷം നിലനിൽക്കുന്ന നോർത്ത് പർഗാനയിൽ വ്യാഴാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ പ്രദേശത്ത് നിരോധനാജ്ഞന പുറപ്പെടുവിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.