60 രൂപക്കായി 55കാരനെ കൊന്നു, റിക്ഷ തട്ടിയെടുത്തു; ഡൽഹിയിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ

ന്യൂഡൽഹി: 55കാരനായ റിക്ഷാ തൊഴിലാളിയെ കൊലപ്പെടുത്തി 60 രൂപ കവരുകയും റിക്ഷ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ ഡൽഹിയിൽ രണ്ടു യുവാക്കൾ അറസ്റ്റിലായി. 20കാരനായ ദിലീപ് ഹൽദർ, 24കാരനായ ച്ഛോദൻ സിങ് എന്നിവരാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച രാത്രിയാണ് റിക്ഷാ തൊഴിലാളിയുടെ മൃതദേഹം കഴുത്തറുത്ത നിലയിലും കല്ലുകൊണ്ട് തലക്കടിയേറ്റ നിലയിലും കുറ്റിക്കാട്ടിൽനിന്ന് കണ്ടെത്തിയത്. മരിച്ചത് ജിബൻ മസുംദാർ എന്ന റിക്ഷാ തൊഴിലാളിയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഇദ്ദേഹത്തിൻെറ റിക്ഷ കണ്ടെത്താനുമായില്ല.

സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കൊലയാളികളിലേക്കെത്തിച്ചത്. റിക്ഷ തട്ടിയെടുക്കാനായാണ് അക്രമികൾ ജിബൻ മസുംദാറിനെ കൊന്നത്. ഛോദൻ സിങ്ങുമായി ഇദ്ദേഹത്തിന് നേരത്തെ പരിചയമുണ്ടായിരുന്നു.

ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ച് ആക്രമിച്ച് വണ്ടിയും പഴ്സും തട്ടിയെടുക്കുകയായിരുന്നു. എന്നാൽ, 60 രൂപ മാത്രമാണ് റിക്ഷാ തൊഴിലാളിയുടെ പഴ്സിൽ ഉണ്ടായിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.