പഞ്ചാബിൽ അജ്ഞാതസംഘം നടുറോട്ടിൽ വെച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു

ചണ്ഡിഗഢ്: പഞ്ചാബിൽ പട്ടാപ്പകൽ പൊതുജനമധ്യേ യുവാവിനെ കഴുത്തറുത്ത് കൊന്നു. മോഗയിലെ ബധ്നി കാളനിലുള്ള മാർക്കറ്റിൽ വാളുകളുമായി എത്തിയ ആറ് പേർ ചേർന്നാണ് കൃത്യം നടത്തിയത്. ദേശ് രാജ് എന്ന 25 വയസുകാരനാണ് മൃഗീയമായി കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. നഗരത്തിലെ തിരക്കേറിയ മാർക്കറ്റിലെ നടുറോട്ടില്‍ വെച്ച് ജനങ്ങളുടെ കൺമുന്നിലാണ് അജ്ഞാത സംഘം യുവാവിനെ വെട്ടിനുറുക്കിയത്. രണ്ട് ബൈക്കുകളിലായി എത്തിയ അക്രമികൾ വാളുകളുമായി യുവാവിനു പിന്നാലെയോടി വെട്ടി കഴുത്തറുക്കുകയായിരുന്നു. കൊല നടത്തിയതിന് പിന്നാലെ സംഘം രക്ഷപ്പെടുകയും ചെയ്തു. യുവാവിനെ നാട്ടുകാർ ചേർന്ന് ഉടൻ അടുത്തുള്ള സിവിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴുത്ത് പൂർണമായും ഛേദിക്കപ്പെട്ട നിലയിലായിരുന്നുവെന്ന് അഡീഷനൽ പൊലീസ് സുപ്രണ്ട് സർഫ്രാസ് ആലം പറഞ്ഞു. കാലും മുറിഞ്ഞിരുന്നു. രക്തം വാർന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എ.എസ്.പി അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസെവാലയുടെ കൊലപാതകത്തിനു പിന്നാലെയാണ് പഞ്ചാബിൽ മറ്റൊരു കൊലപാതകം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മോഗയില്‍ തന്നെ ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. 

Tags:    
News Summary - 25-year-old hacked to death in punjabs Moga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.