സിംഗൂരില്‍ ടാറ്റയുടെ നിര്‍മാണം പൊളിച്ചു തുടങ്ങി

കൊല്‍ക്കത്ത: ടാറ്റയുടെ കാര്‍ കമ്പനിക്കുവേണ്ടി സിംഗൂരില്‍ കര്‍ഷകരില്‍നിന്ന് പിടിച്ചെടുത്ത ഭൂമി തിരിച്ചുനല്‍കണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന ടാറ്റയുടെ നിര്‍മാണം പൊളിച്ചുതുടങ്ങി. സംസ്ഥാന പാര്‍ലമെന്‍ററി മന്ത്രി പാര്‍ഥാ ചാറ്റര്‍ജിയുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.

സ്ഥലമേറ്റെടുക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ആഗസ്റ്റ് 31നാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. 12 ആഴ്ചക്കകം സ്ഥലം കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കാനും ഉത്തരവില്‍ പറഞ്ഞിരുന്നു. ഭൂമിയുടെ പട്ടയം, നഷ്ടപരിഹാര തുകയുടെ വിതരണം എന്നിവ കഴിഞ്ഞയാഴ്ച നടന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.