പത്രപ്രവര്‍ത്തകരെ അധിക്ഷേപിച്ച് എ.എ.പി എം.പി ഭഗവന്ദ് മന്‍

ചണ്ഡിഗഡ്: പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയത്തെിയ പത്രപ്രവര്‍ത്തകരെ അധിക്ഷേപിച്ച് ആം ആദ്മി പാര്‍ട്ടി എം.പി ഭഗവന്ദ് മന്‍ വിവാദത്തില്‍. പഞ്ചാബിലെ ഫതേഹ്ഗഡ് സാഹിബില്‍ വ്യാഴാഴ്ച നടന്ന എ.എ.പി റാലിക്കിടെയാണ് എം.പി മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയത്.

പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ നാലു മണിക്കൂര്‍ വൈകിയാണ് പത്രപ്രവര്‍ത്തകര്‍ എത്തിയത്. ഇതില്‍ ക്ഷുഭിതായ ഭഗവന്ദ് മന്‍ ആം ആദ്മി പാര്‍ട്ടിയുടെ പരിപാടികള്‍ക്ക് പത്രമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ആവശ്യമില്ളെന്ന് പറയുകയും ജേര്‍ണലിസ്റ്റുകളെ പുറത്താക്കാന്‍ പ്രവര്‍ത്തകരോട് ആഞ്ജാപിക്കുകയുമായിരുന്നു.

പണം വാങ്ങിയാണ് പത്രപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ നല്‍കുന്നത്.  അതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പത്രം വായിക്കുന്നത് നിര്‍ത്തണം. പണത്തിന്‍്റെ സ്വാധീനത്തില്‍ വാര്‍ത്തകളെഴുതുന്നവരുടെ റിപ്പോര്‍ട്ടുകള്‍ എ.എ.പിക്ക് ആവശ്യമില്ളെന്നും  എം.പി വേദിയില്‍ വെച്ച് തുറന്നടിച്ചു.

ജേര്‍ണലിസ്റ്റുകളെ വേദിയില്‍ നിന്ന് പുറത്താക്കാന്‍ ഭഗവന്ദ് ആവശ്യപ്പെട്ടതു പ്രകാരം ചില പ്രവര്‍ത്തകര്‍ പത്രപ്രവര്‍ത്തകര്‍ക്ക് നേരെ ബിപ്രയോഗം നടത്തി. ജേര്‍ണലിസ്റ്റുകളെ തള്ളിമാറ്റുകയും കാമറയും മറ്റും പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തത്  പ്രതിഷേധത്തിനിടയാക്കി. പൊലീസ് ഇടപെട്ടാണ് പ്രശ്നം തീര്‍പ്പാക്കിയത്. മാധ്യമപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയതില്‍ പിന്നീട് എം.പി  ക്ഷമാപണം നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.