അരുണാചലിൽ കലിഖോ പുൾ സർക്കാർ വിശ്വാസവോട്ട് നേടി

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കഴിഞ്ഞയാഴ്ച അധികാരമേറ്റ കാലിഖോ പുൾ സർക്കാർ നിയമസഭയിൽ വിശ്വാസവേട്ട് നേടി. സഭയിലുണ്ടായിരുന്ന 40 എം.എൽ.എമാരുടെ പിന്തുണയാണ് കാലിഖോ പുളിന് ലഭിച്ചത്. 60 അംഗ സഭയിൽ മൊത്തം 31 അംഗങ്ങളുടെ പിന്തുണയാണ് സർക്കാർ രൂപീകരിക്കാൻ ആവശ്യം. 11 ബി.ജെ.പി അംഗങ്ങളുടെയും രണ്ട് സ്വതന്ത്ര എം.എൽ.എമാരുടെയും പിന്തുണ ഖലികോക്കുണ്ടായിരുന്നു. മുൻ മുഖ്യമന്ത്രി നാബം തൂക്കി ഉൾപ്പെടെ 17 കോൺഗ്രസ് എം.എൽ.എമാർ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.

നാബം തൂക്കിയുമായി അടുപ്പമുള്ള എട്ടുപേർ ബുധനാഴ്ച പുളിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്പീക്കർ വാങ്ലി ലൊവാങ് വിശ്വാസ വോട്ടെടുപ്പ് നടത്തി.

രാഷ്ട്രീയ അനിശ്ചിതാവസ്ഥകൾക്ക് ശേഷം ഈ മാസം 19നാണ് പുൾ മുഖ്യമന്ത്രിയായി അധികാരമേറ്റത്. രാഷ്ട്രപതി ഭരണം പിൻവലിച്ചതോടെ പുൾ അരുണാചലിൽ മുഖ്യമന്ത്രിയായി അധികാരമേൽക്കുകയായിരുന്നു. സംസ്ഥാനത്തെ എട്ടാമത്തെ മുഖ്യമന്ത്രിയാണ് കലിഖോ പുൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.