അയോധ്യ: കോടതി വിധി അനുസരിച്ചേ പ്രവർത്തിക്കൂ എന്ന് സർക്കാർ

ന്യൂഡൽഹി: അയോധ്യ വിഷയത്തിൽ കോടതിവിധി അനുസരിച്ചേ സർക്കാർ മുന്നോട്ടുപോവുകയുള്ളൂ എന്ന് സർക്കാർ രാജ്യസഭയെ അറിയിച്ചു. ക്ഷേത്രം പണിയുന്ന വിഷയം ചര്‍ച്ച വേണമെന്ന ആവശ്യത്തെ തുടർന്ന് രാജ്യസഭയിൽ പ്രതിപക്ഷബഹളമുണ്ടായി. ബഹളത്തെ തുടർന്ന് സഭാ നടപടികൾ തടസ്സപ്പെട്ടു. അതേസമയം, സഭ തടസ്സപ്പെട്ടതിൻെറ പൂർണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും സമ്മേളന കാലാവധി നീട്ടണമെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്സഭയില്‍ ആവശ്യപ്പെട്ടു.

ശൈത്യകാല സമ്മേളനം അവസാനിപ്പിച്ച് പാർലമെൻറ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ലോക്സഭ 11 ബില്ലുകളും രാജ്യസഭ മൂന്നു ബില്ലുകളുമാണ് സമ്മേളന കാലയളവിൽ പാസ്സാക്കിയത്.

രാജ്യസഭയില്‍ വിവിധ രേഖകള്‍ മേശപ്പുറത്ത് വെയ്ക്കുന്ന നടപടികള്‍ പൂര്‍ത്തിയായ ഉടനെയാണ് മറ്റ് നടപടികള്‍ നിര്‍ത്തിവെച്ച് അയോദ്ധ്യയിലെ ക്ഷേത്ര നിര്‍മാണം ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസും എസ്.പിയും ജെ.ഡി.യുവും ആവശ്യപ്പെട്ടത്. എന്നാല്‍ ക്ഷേത്രം നിർമിക്കുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കോടതി വിധി അനുസരിച്ചേ സര്‍ക്കാര്‍ മുന്നോട്ടു പോകൂ എന്നും  കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി സഭയെ അറിയിച്ചു. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് സർക്കാർ അറിയിച്ചതിനാൽ ചർച്ച അനുവദിക്കാനാവില്ലെന്ന് ചെയറും അറിയിച്ചു. തുടര്‍ന്നാണ് അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.