സാംഗ്ലി (മഹാരാഷ്ട്ര): പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടെന്നും രക്തസാക്ഷിത്വം വരിച്ച ഒരു സൈനികെൻറ ജീവന് പകരമായി 10 ശത്രുക്കളുടെ ജീവനെടുക്കാന്‍ നമുക്കാവുമെന്ന് ഇപ്പോള്‍ ലോകത്തിനറിയാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ബാലാകോട്ട് ആക്രമണം ചൂണ്ടിക്കാട്ടി അമിത് ഷായുടെ പ്രതികരണം.
ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയതിലൂടെ കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുകയും രാജ്യസുരക്ഷ ഉറപ്പാക്കുകയുമാണ് മോദി ചെയ്തത്. ഇതിനെ രാഹുല്‍ ഗാന്ധിയും ശരദ് പവാറും അനുകൂലിക്കുന്നുണ്ടോ എന്ന കാര്യം അവര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കശ്മീരിൽ രക്തപ്പുഴ ഒഴുകുകയാണെന്നാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും പറയുന്നത്. എന്നാൽ, കശ്മീരിൽ സമാധാനമാണുള്ളതെന്നും വെടിവെക്കാൻ ഒരൊറ്റ ബുള്ളറ്റും ആവശ്യമായി വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘രാഹുൽജി, താങ്കൾക്ക് എന്നയോ എെൻറ പാർട്ടിയെയോ മോദിജിയെയോ കുറ്റപ്പെടുത്താം. ഞങ്ങൾക്ക് അതിൽ ഒന്നും പറയാനില്ല. എന്നാൽ, രാജ്യത്തെ അപമാനിക്കുന്നവരെ ബി.ജെ.പി സർക്കാർ ജയിലിൽ അടക്കും’ -അമിത് ഷാ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.