ജോണ്‍സണ്‍ ആൻഡ് ജോണ്‍സണിൻെറ കോവിഡ് വാക്സിന് അംഗീകാരം

ന്യൂയോർക്ക്: അമേരിക്കൻ കമ്പനിയായ ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ വികസിപ്പിച്ച കോവിഡ്‌ വാക്‌സിന്‌ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. അടിയന്തര ഉപയോഗത്തിന് അംഗീകാരം. ഇതോടെ ജോണ്‍സണിൻെറ കോവിഡ്‌ വാക്‌സിൻ കോവാക്‌സ്‌ പദ്ധതിയിലടക്കം ഉള്‍പ്പെടുത്തും.

ഫൈസര്‍ - ബയോടെക്ക്‌, ആസ്‌ട്രസെനക എന്നീ കമ്പനികളുടെ വാക്‌സിനുകള്‍ക്ക്‌ ശേഷം അംഗീകാരം നേടുന്ന വാക്‌സിനാണ്‌ ജോണ്‍സണ്‍ ആൻഡ് ജോണ്‍സണിേൻറത്. നേരത്തെ യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും വാക്സിന് അംഗീകാരം നൽകിയിരുന്നു.

അടുത്ത വര്‍ഷം അവസാനത്തോടെ മാത്രമേ ഈ ഒറ്റ ഡോസ് വാക്സിൻ വിപണിയിലെത്തൂ. തുടർന്ന് 500 മില്യണ്‍ ഡോസുകള്‍ കോവാക്‌സ്‌ പദ്ധതിയിലൂടെ വിതരണം ചെയ്യാനാണ്‌ കമ്പനിയുടെ നീക്കം.

എന്നാൽ, ഏതാനും ഡോസുകൾ വരും മാസങ്ങളിൽ തന്നെ ലഭ്യമാകുമെന്നാണ് കരുതുന്നതെന്ന് ഡബ്ല്യു.എച്ച്.ഒയുടെ മുതിർന്ന ഉപദേശകൻ ഡോ. ബ്രൂസ് ഐൽവാർഡ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.