Representational lmage
നിപ: ജില്ലയിൽ 10 ദിവസം പൊതുപരിപാടികൾക്ക് വിലക്ക്
കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ പൊതുപരിപാടികളും അടുത്ത 10 ദിവസത്തേക്ക് നിർത്തിവെക്കാൻ ഉത്തരവ്.
• ഉത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ തുടങ്ങിയ പരിപാടികളിൽ ജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകൾ മാത്രമാക്കണം.
• വിവാഹം, റിസപ്ഷൻ തുടങ്ങി മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പൊതുജന പങ്കാളിത്തം കുറച്ച് പ്രോട്ടോകോൾ അനുസരിച്ച് മാത്രം നടത്തണം. ഇതിന് പൊലീസ് സ്റ്റേഷനിൽനിന്ന് മുൻകൂർ അനുമതി വാങ്ങണം.
• പൊതുജനങ്ങൾ ഒത്തുചേരുന്ന കലാസാംസ്കാരിക പരിപാടികൾ, കായികമത്സരങ്ങൾ എന്നിവ മാറ്റിവെക്കണം.
• നിപ രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ ഗതാഗതത്തിന് കടുത്ത നിയന്ത്രണംകണ്ടെയ്ൻമെന്റ് സോണുകളിൽ വാഹനഗതാഗതത്തിന് കടുത്ത നിയന്ത്രണം. ഈ വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള ഗതാഗതം നിരോധിച്ചു. നാഷനൽ, സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും ഈ വാർഡുകളിൽ ഒരിടത്തും നിർത്താൻ പാടില്ല.
- ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെ അവശ്യ സാധനങ്ങളുടെ വിൽപനകേന്ദ്രങ്ങൾ രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ മാത്രമേ തുറക്കാവൂ. മരുന്ന് ഷോപ്പുകൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല.
- തദ്ദേശസ്വയംഭരണ സ്ഥാപനവും /വില്ലേജ് ഓഫിസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കും.
- സർക്കാർ-അർധ സർക്കാർ-പൊതുമേഖല -ബാങ്കുകൾ, സ്കൂളുകൾ, അംഗൻവാടികൾ എന്നിവ ഉൾപ്പെടെ മറ്റൊരു സ്ഥാപനവും ഇനി ഉത്തരവുണ്ടാവുന്നതുവരെ പ്രവർത്തിക്കരുത്.
- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പൊതുജനങ്ങൾ എത്തുന്നത് തടയേണ്ടതും ഓൺലൈൻ സേവനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.
- കണ്ടെയ്ൻമെന്റ് സോണുകളിൽ സാമൂഹിക അകലം പാലിക്കുകയും മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കുകയും വേണം.
- കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട വിദ്യാലയങ്ങൾക്ക് ഓൺലൈൻ ക്ലാസ് ഒരുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.