ദുബൈ: ധാർമ്മികമായ പ്രശ്നങ്ങൾ പരിഹരിച്ചാൽ അടുത്തുതന്നെ മുഖംമാറ്റിവെക്കൽ ശസ്ത്രക്രീയ യു.എ.ഇയിലും നടത്താനാവുമെന്ന് വിദഗ്ധർ. അവയവ മാറ്റ ശസ്ത്രക്രീയക്ക് അനുമതി നൽകിയതുപോലുള്ള നടപടികളാണ് ഇതിന് ആവശ്യം. ത്രീഡി പ്രിൻറിങ് അടക്കമുള്ള ബയോ മോഡലിങ് ഹോളോഗ്രാഫിക് ലെൻസുകളും വിർച്വൽ റിയാലിറ്റി സംവിധാനങ്ങളുമൊക്കെ ചേർന്ന് മുഖം പൂർണമായി മാറ്റിവെക്കാവുന്ന തരത്തിലേക്ക് സാേങ്കതിക വിദ്യ വളർന്നിട്ടുണ്ടെന്ന് വേൾഡ് ട്രേഡ് സെൻററിൽ നടക്കുന്ന 43 ാമത് അറബ് ആരോഗ്യ സമ്മേളനത്തിൽ അവർ വ്യക്തമാക്കി.
പത്ത് വർഷം മുമ്പ് തന്നെ അമേരിക്കയിൽ മുഖം മാറ്റിവെക്കൽ ശസ്ത്രക്രീയ നടക്കുന്നുണ്ടെന്ന് ഇൗ രംഗത്തെ അതികായനും ഒാഹിയോ ക്ലീവ് ലാൻറ് ക്ലിനിക്കിലെ പ്ലാസ്റ്റിക് സർജറി, ചർമ്മരോഗ വിഭാഗം െചയർമാനുമായ ഡോ. ഫ്രാൻസിസ് പാെപ്പ പറഞ്ഞു. നിസാരമായ ചികിൽസയല്ല മുഖം മാറ്റിവെക്കലിലുള്ളത്. ചർമ്മം, എല്ലുകൾ, പല്ലുകൾ, ഞരമ്പുകൾ, മസിലുകൾ എല്ലാം മാറ്റിവെക്കണം. ഇവയെല്ലാം ശരീരത്തോട് ചേരുന്നതുമായിരിക്കണം. ഇവയെ ശരീരം പുറന്തള്ളാനുള്ള സാധ്യത കുടുതലാണ്. മാത്രമല്ല ശേഷിക്കുന്ന കാലം രോഗിയുടെ ശരീരത്തിന് മികച്ച പ്രതിരോധ ശേഷി ഉണ്ടാവുകയും വേണം. ഹൃദയം, വൃക്ക, ശ്വാസകോശം എന്നിവ പോലെ ജീവൻ നിലനിർത്താൻ ആവശ്യമായ അവയവമല്ല മുഖത്തുള്ളത്. അതിനാൽ മറ്റെല്ലാ കാര്യങ്ങളും പരിഗണിച്ചുമാത്രമെ മുഖം മാറ്റിവെക്കൽ നടത്താറെന്നും ഡോ. പാപ്പെ പറഞ്ഞു.
മന:ശാസ്ത്രജ്ഞനും എന്ഡോക്രിനോളജിസ്റ്റും ഇമ്മ്യൂണോളജിസ്റ്റും അടക്കം വിവിധ രംഗങ്ങളിലെ പത്തോളം വിദഗ്ധർ ചേർന്നാണ് ശസ്ത്രക്രീയ നടത്തുക. മുഖത്തിെൻറ വിവിധ തരത്തിലുള്ള ചിത്രങ്ങൾ ഉൾപ്പെടുന്ന വീഡിയോകൾ കാണിച്ച് രോഗിയെ ബോധവൽക്കരിച്ച ശേഷമാണ് ശസ്ത്രക്രീയ നടത്തുക.
ദാതാവിനെ കണ്ടെത്തിയാൽ ഒരേ സമയം രണ്ട് ശസ്ത്രക്രീയ മുറികളിലായാണ് മുഖം മാറ്റിവെക്കൽ നടക്കുക. ഒരിടത്തുനിന്ന് ദാതാവിെൻറ അവയവങ്ങൾ എടുക്കുകയും അടുത്തതിൽ അവ പുതിയ ആളിൽ വെച്ചുപിടിപ്പിക്കുകയുമാണ് ചെയ്യുക. പുതിയ സാേങ്കതികവിദ്യകൾ സ്വീകരിക്കുേമ്പാൾ മുഖം മാറ്റിവെക്കൽ ഒരു കലയായി മാറുമെന്നും ഡോ. പാെപ്പ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.