ഷാർജ: പട്ടണ മധ്യത്തിൽ കണ്ണിലെ കൃഷ്ണമണി പോലെ ഷാർജ സംരക്ഷിക്കുന്ന വസിത് റിസർവ് അന ്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടമായി റാംസർ പട്ടികയിൽ ഇടംപിടിച്ചു. ജൈവവൈവിധ ്യത്തിനും പാരിസ്ഥിതിക മൂല്യത്തിനും ആഗോള പ്രാധാന്യം നൽകുന്നത് പരിഗണിച്ചാണ് അംഗീകാ രം. 4.5 ചതുരശ്ര കിലോമീറ്റർ വിസ്താരമുള്ള വസിത് വെറ്റ്ലാൻഡ് 2007ലാണ് പ്രവർത്തനം തുടങ്ങിയത്. പരിസ്ഥിതിയെ പട്ടണത്തിൽ മധ്യത്തിൽ തന്നെ സംരക്ഷിക്കണമെന്ന സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പ്രത്യേക താൽപര്യത്തെ തുടർന്നായിരുന്നു തണ്ണീർ തടത്തിന്റെ പട്ടണ പ്രവേശം.
കൽബ സിറ്റി, സർ ബുനായർ ദ്വീപ് സംരക്ഷിത പ്രദേശം ഉൾപ്പെടെ മൂന്നിടങ്ങളാണ് ഇപ്പോൾ ഷാർജയിൽ നിന്ന് റാംസർ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്, യു.എ.ഇയിൽ നിന്ന് 11 റിസർവുകളാണ് പട്ടികയിലുള്ളത്. ജൈവവൈവിധ്യത്താൽ സമ്പന്നമായ വസിതിൽ 198 വ്യത്യസ്ത ഇനം പക്ഷികളും, ചെറിയ സസ്തനികൾ, ഉരഗങ്ങൾ, പ്രാണികൾ എന്നിവയും ഉണ്ട്. ഷാർജയുടെ ശ്വാസകോശം എന്ന് വിശേഷിപ്പിക്കുന്ന ഈ മേഖലയുടെ സംരക്ഷണം നടത്തുന്നത്, പരിസ്ഥിതി, സംരക്ഷിത അതോറിറ്റിയാണ്. തണ്ണീർത്തടങ്ങൾ വായുവും ജലവും ശുദ്ധീകരിക്കുന്നു, അന്തരീക്ഷ ഈർപ്പ നിലയും ജലപ്രവാഹവും നിയന്ത്രിക്കുന്നു, വെള്ളപ്പൊക്കവും വരൾച്ചയും തടയുന്നു, വന്യജീവികൾക്ക് സുരക്ഷിതമായ സങ്കേതങ്ങളായി വർത്തിക്കുന്നു.
തണ്ണീർത്തടങ്ങൾ ഭൂമിയുടെ വൃക്കകളാണ്, എന്നാൽ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങൾ ഇവയെ വൻതോതിൽ നശിപ്പിക്കുന്നതായിട്ടാണ് പഠനങ്ങൾ പറയുന്നത്. ഇത്തരം പ്രവണതകൾ ചെറുക്കാനും തണ്ണീർത്തടങ്ങളുടെയും തണ്ണീർത്തട വിഭവങ്ങളുടെയും സംരക്ഷണത്തിനുംവിവേകപൂർവമായ വിനിയോഗത്തിനും വേണ്ടി ലോകരാഷ്ട്രങ്ങളുടെ പ്രവർത്തനങ്ങളും അന്താരാഷ്ട്ര സഹകരണവും ഏകോപിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആയി ഇറാനിലെ റാംസറിൽ 1971ൽ നടന്ന അന്താരാഷ്ട്ര ഉച്ചകോടിയുടെ ഭാഗമായി രൂപംകൊണ്ടതാണ് റാംസർ ഉടമ്പടി. ഏറ്റവും അധികം തണ്ണീർത്തടങ്ങളുള്ള രാജ്യം യുണൈറ്റഡ് കിങ്ഡം ആണ്. അവിടെ 169 തണ്ണീർത്തടങ്ങളുണ്ട്. പട്ടികയിൽ ചേർക്കപ്പെട്ട തണ്ണീർത്തടങ്ങളുടെ വ്യാപ്തിയിൽ കാനഡയാണ് മുന്നിൽ. 62,800 ചതുരശ്രകിലോമീറ്റർ വലിപ്പമുള്ള ക്വീൻ മൗഡ് ഗൾഫ് ദേശാടന പക്ഷി സങ്കേതം ഉൾപ്പെടെ 130,000 ചതുരശ്രകിലോമീറ്ററിലേറെ തണ്ണീർത്തടപ്രദേശങ്ങൾ അവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.