അബൂദബി: യു.എ.ഇയുടെ സംസ്കാരത്തിന് നിരക്കാത്ത വീഡിയോ യുട്യൂബിൽ പോസ്റ്റ് ചെയ്തതിന് യുവതി ഉൾപ്പെടെ നാലുപേർക്ക് അബൂദബി പബ്ലിക് പ്രോസിക്യൂഷൻ തടവ് ശിക്ഷ വിധിച്ചു.മറ്റൊരു ജി.സി.സി രാജ്യത്തിലെ പൗരന്മാർക്കാണ് ശിക്ഷ. കൂടുതൽ അന്വേഷണത്തിനായി ഏഴു ദിവസമാണ് ഇവർക്ക് തടവെന്ന് അധികൃതർ ഞായറാഴ്ച പറഞ്ഞു. ആറ് മിനിറ്റുള്ള വീഡിയോയിൽ യുവതിയും സംഘത്തിലെ ഒരു യുവാവുമാണ് അഭിനയിക്കുന്നത്. വീഡിയോ പകർത്തിയതിനും എഡിറ്റ് ചെയ്തതിനുമാണ് മറ്റു രണ്ടുപേരെ അറസ്റ്റ് ചെയ്തത്. ബന്ധുത്വമില്ലാത്ത യുവതിയും യുവാവും കാറിലിരുന്ന് സംസാരിക്കുന്ന തരത്തിലാണ് വീഡിയോ ചിത്രീകരിച്ചിരീക്കുന്നത്. ഇത് യു.എ.ഇ സമൂഹത്തിെൻറ ആചാരങ്ങൾക്ക് വിരുദ്ധമാെണന്ന് അധികൃതർ പറഞ്ഞു. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. കുറ്റം സമ്മതിച്ച പ്രതികൾ പക്ഷേ, സാമൂഹിക മാധ്യമങ്ങളിൽ കൂടി പരിചയപ്പെട്ട പുരുഷന്മാരോടൊപ്പം പോകരുതെന്നും അത് തട്ടിക്കൊണ്ടുപോകലിനും ബലാത്സംഗത്തിനും ഇരയാക്കാൻ സാധ്യതയുടെണന്നും പെൺകുട്ടികളെ ബോധവത്കരിക്കാനാണ് വിഡിയോ എടുത്തതെന്ന് അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.