അബൂദബി: യെമനിൽനിന്ന് സുഡാനിലേക്ക് സോമാലിയൻ അഭയാർഥികളുമായി പോവുകയായിരുന്ന ബോട്ടിന് നേരെ ആക്രമണം നടത്തിയിട്ടില്ലെന്ന് യു.എ.ഇ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സിവിലിയൻമാർക്ക് നേരെ ആക്രമണം വിലക്കുന്ന നിയമങ്ങളോട് പ്രതിബദ്ധത പുലർത്തുന്ന രാജ്യമാണ് യു.എ.ഇ. ദുഃഖകരമായ ഇൗ മാനുഷിക ദുരന്തരത്തിൽ അേന്വഷണം വേണം.
ഇറാൻ പിന്തുണക്കുന്ന ഹൂതി വിമതർ ആക്രമണം നടത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പറഞ്ഞ യു.എ.ഇ അധികൃതർ സംഭവത്തിൽ അന്താരാഷ്്ട്ര അന്വേഷണം സ്വാഗതം ചെയ്തു.
വ്യാഴാഴ്ച രാത്രിയാണ് ബോട്ടിന് നേരെ ഹെലികോപ്റ്റർ ആക്രമണമുണ്ടായത്. ആക്രമണത്തെ അപലപിച്ച സോമാലിയൻ സർക്കാർ ഇക്കാര്യത്തിൽ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.