ദുബൈ: റമദാൻ മാസത്തിൽ ഗസ്സയിൽ അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കണമെന്ന ഐക്യരാഷ്ട്ര പ്രമേയത്തെ സ്വാഗതം ചെയ്ത് യു.എ.ഇ.
പ്രമേയം നടപ്പാക്കുന്നത് ഗസ്സയിൽ സ്ഥിരം വെടിനിർത്തലിലേക്ക് നയിക്കുമെന്ന പ്രതീക്ഷയും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പ്രകടിപ്പിച്ചു. പ്രമേയം പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും ഫലസ്തീൻ ജനതക്ക് കൂടുതൽ ദുരിതം ഉണ്ടാകുന്നത് തടയുന്നതിനും സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം തടസ്സമില്ലാതെ എളുപ്പത്തിൽ ദുരിതാശ്വാസ സഹായമെത്തിക്കാനും എല്ലാ ബന്ദികളുടെ മോചനവും ഇത് സാധ്യമാക്കുമെന്ന് പ്രത്യശിക്കുന്നു -പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിന് ദ്വിരാഷ്ട്ര പരിഹാര ചർച്ചകളിലേക്ക് മടങ്ങണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. ഗസ്സയിലെ മാനുഷിക ദുരന്തം കുറക്കുന്നതിന് വിവിധ പങ്കാളികളുമായി സഹകരിച്ച് യു.എ.ഇ പ്രവർത്തനം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.