അബൂദബി: ക്ലാസ് മുറിയിലെ ഉപകരണങ്ങൾ വിദ്യാർത്ഥികൾ തകർത്ത സംഭവത്തില രക്ഷിതാക്കളിൽ നിന്ന് നഷ്ടപരിഹാരം ഇൗടാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്. സ്കൂളിലെ ഉപകരണങ്ങൾ തകർക്കുന്നതിെൻറ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് കർശന നടപടിക്ക് നിർദേശം നൽകിയത്.
കസേരകളും മേശകളും തകർക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കമ്പ്യൂട്ടറും ക്ലാസ് മുറിയിൽ സ്ഥാപിച്ച പ്രെജക്ടറും വരെ തകർത്തിട്ടുണ്ട്. ഇത്തരം പ്രവണതകൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ അധികൃതർ വിദ്യാർത്ഥികൾ വരുത്തിയ നഷ്ടത്തിന് ആനുപാതികമായ നഷ്ടപരിഹാരം നൽകണമെന്ന് രക്ഷിതാക്കളോട് ആവശ്യപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.