അബൂദബി: എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ രാജ്യത്തെ ഒരു സർക്കാർ ഒാഫിസിൽ ‘ഹാപ്പിനസ് എക്സിക്യൂട്ടീവ്’ ആയി നിയമിച്ച സംഭവത്തിൽ ഉദ്യോഗസ്ഥനെ പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്യുന്നു. പിഞ്ചുകുഞ്ഞിനെ ജീവനക്കാരനായി നിയമിച്ചു എന്ന വാർത്തയെ തുടർന്ന് സംഭവത്തിൽ വ്യക്തത വരുത്താൻ ഒരാളെ വിളിച്ചുവരുത്തിയതായി അബൂദബി നീതിന്യായ വകുപ്പ് ബുധനാഴ്ച അറിയിച്ചു. ചൊവ്വാഴ്ചയാണ് കുട്ടിയെ നിയമിച്ചതായ വാർത്തയും കുട്ടിയുടെ വീഡിയോ ഫൂേട്ടജും പ്രചരിച്ചത്. കുട്ടിയെ ‘വിനോദ പദവി’യിൽ നിയമിച്ചതായാണ് വീഡിയോ സൂചിപ്പിക്കുന്നതെന്നും ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ, വിളിച്ചുവരുത്തപ്പെട്ട ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ആരാണ് ഇൗ ഉദ്യോഗസ്ഥനെന്ന് വെളിപ്പെടുത്തിയിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.