ദുബൈ: മുശ്രിഫ്, മിർദിഫ്, ഖവാനീജ് എന്നീ താമസ മേഖലകളിലൂടെ കടന്നു പോകുന്ന 32കിലോമീറ്റർ നീളമുള്ള സൈക്ക്ളിങ്^ഒാട്ട ട്രാക്ക് അടുത്ത മാസം പൂർത്തിയാവും.
ഇപ്പോൾ 250 കിലോ മീറ്ററിലും 2021ആകുന്നുതോടെ 500 കിലോ മീറ്ററും ദൈർഘ്യത്തിൽ സൈക്കിൾ ട്രാക്കുകൾ വ്യാപിപ്പിക്കാനുള്ള മാസ്റ്റർ പ്ലാനിെൻറ ഭാഗമായാണ് നിർമാണമെന്ന് റോഡ് ഗതാഗത അതോറിറ്റി ഡയറക്ടർ ജനറൽ മത്താർ അൽ തായർ അറിയിച്ചു.
ആരോഗ്യകരമായ ജീവിത രീതി ഉറപ്പാക്കുന്നതിന് ഉതകുന്ന രീതിയിൽ താമസ മേഖലകളിൽ കായിക പ്രവർത്തനങ്ങൾക്കുള്ള മികച്ച പശ്ചാത്തല സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. സൈക്കിൾ ട്രാക്കുകൾ വിപുലമാവുേമ്പാൾ പ്രകൃതി സൗഹാർദപരമായ സഞ്ചാര മാർഗവും സൃഷ്ടിക്കപ്പെടും. മുൻനിര രാജ്യങ്ങളെല്ലാം നടത്തവും ൈസക്കിൾ സഞ്ചാരവും വർധിപ്പിക്കുന്നതിന് വലിയ പ്രധാന്യമാണ് കൽപ്പിക്കുന്നത്.
6.7 കോടി ദിർഹം ചെലവിട്ട് പൂർത്തിയാക്കിയ ട്രാക്കിൽ കാൽനടക്കാർക്കും ൈസക്കിൾ യാത്രികർക്കും ഉപയോഗിക്കാൻ പാകത്തിന് ഖവാനീജിലും അക്കാദമിക് സിറ്റിയിലും ഒാരോ പാലങ്ങളും പണി കഴിപ്പിച്ചിട്ടുണ്ട്.
ജനബാലുഹ്യം, സൈക്കിൾ യാത്രയിലെ താൽപര്യം, ഗതാഗത സുരക്ഷ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് ട്രാക്ക് നിർമിക്കാനുള്ള പ്രദേശങ്ങൾ തെരഞ്ഞെടുത്തത്. രണ്ടു വർഷത്തിനിടെ 218 കി.മീ നീളത്തിൽ സീഹ് അസ്സലാം,ബാബുൽ ശംസ്, അൽ ഖുദ്റ സ്ട്രീറ്റ്, ദുബൈ കനാൽ, ജുമൈറ സ്ട്രീറ്റ്, കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റ്, അൽ മൻഖൂൽ സ്ട്രീറ്റ് എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ച് 218 കി.മീ നീളത്തിൽ ആർ.ടി.എ ബൈക്കിങ് ലൈനുകൾ നിർമിച്ചിരുന്നു. അൽ വഖറ, ജുമൈറ ബീച്ച്, നാദൽശീബ, എക്സ്പോ 2020 പ്രദേശം, ജബൽ അലി, അൽ ഖൂസ്,കറാമ, ഉൗദ് മേത്ത, ഹോർ അൽ അൻസ്, ഖിസൈസ്, അൽ ബർഷ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് 2021ൽ 500 കി.മീ ട്രാക്ക് സാധ്യമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.