ദുബൈ: വിദേശത്ത് മരണപ്പെട്ടു നാട്ടിലേക്കയക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വെച്ച് ചൂഷണം ചെയ്യുന്ന ഇന്ത്യൻ വിമാനക്കമ്പനികളുടെയും, മരിച്ചവർക്കുള്ള നഷ്ടപരിഹാരം തട്ടിയെടുക്കുന്ന ഇടനിലക്കാർക്കെതിരെയും നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയും സംഘവും കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ. സിങ്ങിനെ കണ്ട് നിവേദനം നൽകി. വിഷയത്തിെൻറ പ്രാധാന്യം കണക്കിലെടുത്തു ഉടൻ അടിയന്തിര നടപടികൾ കൈക്കൊള്ളും എന്ന് മന്ത്രി അശ്റഫിനും സംഘത്തിനും ഉറപ്പു നൽകി.അഷ്റഫ് താമരശ്ശേരിയോടൊപ്പം ബി.ജെ.പി.ദേശീയ നേതാക്കളായ രാംകി, അഡ്വ.ടി.ഒ. നൗഷാദ്, ചലച്ചിത്ര സംവിധായകൻ റോബിൻ തിരുമല,സുപ്രീം കോടതി അഭിഭാഷകൻ സുരേഷ് സിങ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.