അബൂദബി: വയോധികരും കുഞ്ഞുങ്ങളുമടങ്ങുന്ന എട്ടംഗ മലയാളി കുടുംബത്തെ അബൂദബി സിവിൽ ഡിഫൻസ് തീ വിപത്തിൽനിന്ന് രക്ഷപ്പെടുത്തി. ശരീരത്തിെൻറ പാതി തളർന്ന 84കാരനുൾപ്പെെടയുള്ള കുടുംബത്തിനാണ് അഗ്നിശമന സേനയുടെ സമയോചിത ഇടപെടലിൽ പുതുജീവൻ ലഭിച്ചത്.
അബൂദബി നേവി ഗേറ്റ് മേഖലക്കടുത്തുള്ള താമസസ്ഥലത്താണ് ശനിയാഴ്ച രാത്രി തീപിടിച്ചത്. അഞ്ചു നില െകട്ടിടത്തിെൻറ മൂന്നാം നിലയിൽ താമസിക്കുന്ന മാവേലിക്കര കുന്നം സ്വദേശി സാജു ജോർജ് ജോൺ, ഭാര്യ കൊച്ചുമോൾ മാത്യു, സാജുവിെൻറ മാതാപിതാക്കളായ േജാർജ് കുട്ടി (84), േശാശാമ്മ (74), നാലു മക്കൾ എന്നിവരുൾപ്പെടുന്ന കുടുംബം തീ പടരുന്നതറിഞ്ഞ് രക്ഷപ്പെടാൻ നോക്കിയെങ്കിലും പുക മൂടിയതോെട ശ്രമം ദുർഘടമായി.
വർഷങ്ങളായി തളർന്നുകിടക്കുന്ന പിതാവ് വീൽചെയറിൽനിന്ന് വീഴുക കൂടി ചെയ്തതോെട അപകടത്തിന് കീഴ്പ്പെടേണ്ടി വരുമെന്ന അവസ്ഥയിലായി കുടുംബം.
അഞ്ചു വർഷം മുമ്പ് കുളിമുറിയിൽ വീണ് ശരീരം തളർന്നതോടെ സംസാരശേഷി നഷ്ടപ്പെട്ട പിതാവുൾപ്പെടെ ജീവനു വേണ്ടി നിലവിളിക്കുന്നത് തിരിച്ചറിഞ്ഞ സിവിൽ ഡിഫൻസ് സംഘം എത്തി ക്ഷമയോടെ ഒാരോരുത്തരെയും പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് ഖലീഫ ആശുപത്രിയിൽ അടിയന്തര വൈദ്യ ശുശ്രൂഷ കൂടി നൽകിയാണ് കുടുംബത്തെ മടക്കി അയച്ചത്. പിതാവ് വീൽചെയറിൽനിന്ന് വീണതിനാൽ അദ്ദേഹത്തെ സി.ടി സ്കാൻ ഉൾപ്പെടെയുള്ള വിശദ പരിശോധനക്ക് വിധേയമാക്കിയതായും കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതായും സാജു ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
അഞ്ചുനില കെട്ടിടത്തിെൻറ മേൽക്കൂരയിലെ എ.സിയിലെ തകരാറാണ് തീപിടിത്തത്തിലേക്ക് നയിച്ചത്. തുടർന്ന് എല്ലാ ഫ്ലാറ്റുകളിലും പുക നിറയുകയായിരുന്നു. സാധന സാമഗ്രികൾക്ക് നാശനഷ്ടമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2013ൽ ശരീരം തളർന്നതിന് ശേഷം ആദ്യമായി േജാർജ് കുട്ടി തീപിടിത്തത്തിനിടെ സംസാരിച്ചത് കുടുംബത്തിന് അത്ഭുതം സമ്മാനിച്ചു.
എന്നാൽ, സംസാരശേഷി തുടർന്ന് നിലനിന്നില്ലെന്ന് സാജു പറഞ്ഞു. അഞ്ച് വർഷത്തിന് ശേഷം പിതാവിെൻറ ശബ്ദം കേട്ട അത്ഭുതവും തീപിടിത്തത്തിെൻറ പരിഭ്രാന്തിയും നിറഞ്ഞ ആ നിമിഷങ്ങൾ മറക്കാനാവാത്തതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അബൂദബി ദഫ്റ മേഖല പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാെൻറ ഒാഫിസിൽ ഫൈനാൻസ് ഒാഫിസറായി ജോലി ചെയ്യുകയാണ് സാജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.