ഷാർജ: ശാരീരിക വ്യതിയാനങ്ങളുള്ള കുഞ്ഞുങ്ങൾക്കായി സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിൽ ഷാർജ ഇൻറർനാഷനൽ സിറ്റി ഫോർ ഹ്യൂമാനിറ്റേറിയൻ സർവീസസ് ഒരുക്കുന്ന 28ാമത് അമൽ ക്യാമ്പ് തിങ്കളാഴ്ച ആരംഭിക്കും. ഗൾഫ് രാജ്യങ്ങൾക്കു പുറമെ ജോർദാനിൽ നിന്നും നേപ്പാളിൽ നിന്നും ഇക്കുറി പ്രതിനിധികൾ എത്തുന്നുണ്ട്. സമൂഹവുമായി കൂടുതൽ ഇടപെടലുകൾ ഒരുക്കാനും ഇഴുകിച്ചേർക്കാനും കൂടുതൽ കരുത്തു പകരാനും ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. നമുക്ക് എല്ലാവർക്കും ഉത്തരവാദിത്വമുണ്ട് എന്നതാണ് ഇൗ വർഷത്തെ ക്യാമ്പ് പ്രമേയം.
ശാരീരിക വ്യതിയാമുള്ള കുഞ്ഞുങ്ങളെയും തുല്യതയോടെ കാണുവാനും സമൂഹത്തിെൻറ മുഖ്യധാരയിൽ കൊണ്ടുവരാനുമാണ് ശ്രമിക്കുന്നതെന്ന് ഷാർജ ഇൻറർനാഷനൽ സിറ്റി ഫോർ ഹ്യൂമാനിറ്റേറിയൻ സർവീസസ് ഡയറക്ടർ ജനറലും ക്യാമ്പ് ഉന്നതാധികാര സമിതി അധ്യക്ഷയുമായ ശൈഖ ജമീല ബിൻത് മുഹമ്മദ് ആൽ ഖാസിമി പറഞ്ഞു. യാതൊരു ഭയപ്പാടുമില്ലാതെ കാര്യങ്ങൾ നിർവഹിക്കാനും കഴിവുകൾ പ്രകടിപ്പിക്കാനും കുഞ്ഞുങ്ങൾക്ക് അവസരം നൽകുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു.
ആദ്യ ദിവസം അൽ ഖസബയിലേക്കും പിറ്റേ നാൾ ക്രീക്ക് പാർക്ക്, ദുബൈ ഡോൾഫിനേറിയം, ദുൈബ പാർക്ക്സ് എന്നിവിടങ്ങളിലും സന്ദർശനങ്ങളുണ്ടാവും. മസറത്ത് സെൻററിലും ഗേൾസ് സെൻററിലും ശിൽപശാലകളാണ് മൂന്നാം ദിവസം.എമിറ്റേ്സ് ഫോേട്ടാഗ്രഫി സൊസൈറ്റി ഫോേട്ടാഗ്രഫിയിലും ശാസ്ത്ര വിഷയങ്ങളിൽ എമിറേറ്റ്സ് സൈൻറിഫിക് ക്ലബും ക്ലാസുകൾ സംഘടിപ്പിക്കും.ഷാർജ ആർട് ഫൗണ്ടേഷനും ശിൽപശാല നടത്തും. ഷാർജ ഷാർജ കൾച്ചറൽ സെൻററിലെ കൾച്ചറൽ പാലസിൽ 23 വരെ ക്യാമ്പ് തുടരും.80 കുട്ടികൾക്കായി 200 സന്നദ്ധ സേവകർ എല്ലാ വിധ പിന്തുണയും നൽകാൻ ക്യാമ്പിലുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.