ഗതാഗത നിയമ ലംഘനങ്ങൾക്ക് ഇരട്ടി പിഴ; ദുബൈയിൽ ലൈസൻസ് കാലാവധി കുറയും

അബൂദബി:   യാത്രക്കാർ ഗതാഗത നിയമങ്ങൾ നന്നായി പാലിക്കാൻ ശീലിച്ചുകൊള്ളുക, അതിനാവില്ലെങ്കിൽ ഇരട്ടി പിഴ നൽകാനും. 
ട്രാഫിക് പിഴകൾ വൻതോതിൽ വർധിപ്പിച്ചു കൊണ്ടുള്ള ഫെഡറൽ നിയമ ഭേദഗതി ജൂലൈ ഒന്നു മുതൽ നിലവിൽ വരും. ദുബൈയില്‍ പുതിയ ഡ്രൈവിങ് ലൈസന്‍സിെൻറ കാലാവധി ചുരുക്കുേമ്പാള്‍ അബൂദബിയില്‍ ട്രാഫിക് പിഴകള്‍ കൂടുതല്‍ കര്‍ശനമാകും. 
അബൂദബിയിൽ ഗതാഗത സിഗ്നലുകൾ ലംഘിച്ചാൽ 1000 ദിർഹം പിഴയും12 ബ്ലാക് പോയൻറുകളുമാണ് ശിക്ഷ. വാഹനം ഒരു മാസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. മറ്റു വാഹനങ്ങളെ വെട്ടിച്ച് മറികടക്കാൻ നോക്കിയാൽ 1000 ദിർഹവും ആറ് ബ്ലാക്പോയൻറും നൽകേണ്ടി വരും. സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 400 ദിർഹവും നാല് ബ്ലാക്പോയൻറുമാണ് ശിക്ഷ.
 വാഹനങ്ങളുടെ ചില്ലുകൾ അൻപതു ശതമാനത്തിലേറെ ടിൻറ് ചെയ്യാൻ പാടില്ല. 
മുൻവശത്തെ ഗ്ലാസ് മറക്കാനും പാടില്ല.  പെർമിറ്റില്ലാതെ യാത്രക്കാരെ കൊണ്ടു പോകുന്ന വാഹനങ്ങൾക്ക് 3000 ദിർഹം പിഴയും 24 ബ്ലാക്ക് പോയിൻറുകളും ചുമത്തും. 
നാലു വയസിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ പ്രത്യേകമായ ശിശു സുരക്ഷാ സീറ്റിൽ സ്ട്രാപ്പ് ചെയ്തു സുരക്ഷിതമാക്കി കൊണ്ടുപോകണം. ഇതിൽ വീഴ്ച വരുത്തിയാൽ 400 ദിർഹം പിഴ നൽകണം.  പുതിയ നിയമങ്ങളും നിയന്ത്രങ്ങളും പാലിക്കാൻ ഡ്രൈവർമാരോട് ആഹ്വാനം ചെയ്ത അബുദബി പൊലീസ് ജനറൽ കമാൻറ് സെൻട്രൽ ഒാപ്പറേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അലി ഖൽഫാൻ അൽ ദഹേരി റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനാണെന്ന് വ്യക്തമാക്കി.  
ദുബൈയില്‍ ഇനി ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് രണ്ടുവര്‍ഷ  കാലാവധിയുള്ള ലൈസന്‍സാണ് നല്‍കുക. മറ്റു രാജ്യങ്ങളിലെ ലൈസന്‍സ് ദുബൈയില്‍ മാറ്റിയെടുക്കുന്നവര്‍ക്കും ലൈസന്‍സ് കാലാവധി രണ്ടുവര്‍ഷമായിരിക്കും. രണ്ടുവര്‍ഷത്തിന് ശേഷം ഡ്രൈവിങ് ലൈസന്‍സ് പുതുക്കുേമ്പാള്‍ പ്രവാസികള്‍ക്ക് അഞ്ചുവര്‍ഷത്തെ കാലാവധിയുള്ള ലൈസന്‍സ് നല്‍കും. 
എന്നാല്‍ സ്വദേശികള്‍ക്ക് പത്തുവര്‍ഷത്തെ കാലാവധിയുള്ള ലൈസന്‍സാകും ലഭിക്കുക. 
നേരത്തേ പ്രവാസികള്‍ക്കും പത്തുവര്‍ഷ കാലാവധിയുള്ള ലൈസന്‍സാണ് നല്‍കിയിരുന്നത്. 21 വയസിന് താഴെയുള്ളവര്‍ക്ക് നല്‍കുന്ന ഡ്രൈവിങ് ലൈസന്‍സിന് ഒരു വര്‍ഷം മാത്രമേ കാലാവധിയുണ്ടാവുകയുള്ളു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.