രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം   ജി.സി.സി ചലച്ചിത്രോത്സവം വീണ്ടും

അബൂദബി: രണ്ട് വര്‍ഷം മുടങ്ങിക്കിടന്ന ജി.സി.സി ചലച്ചിത്രോത്സവം അബൂദബിയില്‍ പുനര്‍ജനിക്കുന്നു. അബൂദബി മാളിലെ നോവോ സിനിമാസില്‍ ഒക്ടോബര്‍ 16 മുതല്‍ 20 വരെയാണ് ചലച്ചിത്രോത്സവം നടക്കുക. സാംസ്കാരിക മന്ത്രാലയവും ‘നോളജ് ഡെവലപ്മെന്‍റും’ ചേര്‍ന്ന് നടത്തുന്ന പരിപാടിക്ക് യു.എ.ഇ നാടകകൃത്തും സംവിധായകനും അഭിനേതാവുമായ ഹബീബ് ഗുലൂം ആല്‍ അത്തര്‍ നേതൃത്വം നല്‍കും. യു.എ.ഇക്ക് പുറമെ ബഹ്റൈന്‍, ഒമാന്‍, കുവൈത്ത് സൗദി അറേബ്യ, ഖത്തര്‍ രാജ്യങ്ങളില്‍നിന്നുള്ള 27 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

അബ്ദുല്ല അല്‍ ജുനൈബിയുടെ ‘റോഡ്’ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരിക്കും ഒക്ടോബര്‍ 16ന് രാത്രി 8.30ന് ചലച്ചിത്രോത്സവം തുടങ്ങുക. സഈദ് സല്‍മീനിന്‍െറ ഗോയിങ് ടു ഹെവന്‍, നുജൂം ആല്‍ ഗാനീമിന്‍െറ ക്ളോസ് സ്കൈ, ജമാല്‍ സാലിമിന്‍െറ റോയല്‍ ലവ്, നാസര്‍ ആല്‍ സാഹിരിയുടെ പാം ട്രീസ് ആന്‍ഡ് ഫാമിലി തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാവും.2012ല്‍ ദോഹയിലാണ് ജി.സി.സി ചലച്ചിത്രോത്സവം ആരംഭിച്ചത്. 2013ല്‍ കുവൈത്തില്‍ നടന്നെങ്കിലും പിന്നീടുള്ള രണ്ട് വര്‍ഷങ്ങളില്‍ ചലച്ചിത്രോത്സവം സംഘടിപ്പിക്കാനായിരുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.