അപകടത്തില്‍ പരിക്കേറ്റ മലയാളി  യുവാവിന് 72 ലക്ഷം രൂപ നഷ്ടപരിഹാരം

ദുബൈ: വാഹനാപകടത്തില്‍ ഇടത് കാല്‍മുട്ടിന് സാരമായ പരിക്കേറ്റ മലപ്പുറം സ്വദേശിയായ യുവാവിന് നാലു ലക്ഷം ദിര്‍ഹം ( ഏകദേശം 72 ലക്ഷം രൂപ) നഷ്ട പരിഹാരം നല്‍കാന്‍ കോടതി വിധി. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ അബ്ദുല്‍ റഷീദിനാണ് നഷ്ടപരിഹാരം ലഭിക്കുക.
 ദുബൈയിലെ ഒരു ട്രേഡിങ് കമ്പനിയില്‍ സെയില്‍സ് എക്സിക്യുട്ടീവ് ആയി ജോലി ചെയ്യുകയായിരുന്ന റഷീദ് 2014 സെപ്റ്റംബര്‍ രണ്ടിനാണ് അപകടത്തില്‍പെടുന്നത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന റഷീദിനെ അമിത വേഗത്തില്‍ ഒരു ഇന്ത്യക്കാരന്‍ ഓടിച്ചുവന്ന വാഹനം ഇടിക്കുകയായിരുന്നു. ഇടതുകാല്‍ മുട്ടിന് പൂര്‍ണമായും പൊട്ടിപ്പോയി. റാഷിദ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തുകയും 27 ദിവസത്തോളം അവിടെ ചികിത്സിക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടിലത്തെിച്ച് ചികിത്സ തുടര്‍ന്നു. തുടര്‍ന്ന് ദബൈയിലെ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍റ് അഡ്വ ഷംസുദ്ദീന്‍ കരുനഗാനപ്പള്ളിയുടെ നിയമോപദേശത്തിന്‍െറ അടിസ്ഥാനത്തില്‍ നാലരലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദുബൈ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
 ഈ കേസിലാണ് നാല് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ഒമ്പത് ശതമാനം പലിശ സഹിതം റഷീദിന് നല്‍കാന്‍ അല്‍ ദഫ്ദ ഇന്‍ഷുറന്‍സിനെതിരെ വിധി പുറപ്പെടുവിച്ചത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.