റിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗിന് അനുമതി നല്‍കി സല്‍മാന്‍ രാജാവിെൻറ ഉത്തരവ് വന്നതിനെ തുടര്‍ന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ ആവശ്യമായ നടപടി സ്വീകരിച്ചു തുടങ്ങി. ഡ്രൈവിംഗ് സ്കൂളുകളില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള പരിശീലനം നല്‍കാന്‍ യോഗ്യരായ വനിതാപരിശീലകരെ വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ട്രാഫിക് വിഭാഗത്തിെൻറ അനുമതിയോടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഡ്രൈവിങ് സ്കൂളുകളാണ് ഇത്തരത്തിലുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുക. പരിശീലകര്‍ക്ക് അറബി ഭാഷയും സംസ്കാരവും അനിവാര്യമാണെന്നതിനാല്‍ ഈജിപ്ത്, ജോർഡന്‍, സുഡാന്‍ തുടങ്ങിയ അറബ് രാജ്യങ്ങളില്‍ നിന്നായിരിക്കും റിക്രൂട്ടിങ് നടത്തുക. സൗദി ട്രാഫിക് വിഭാഗത്തിെൻറ നിര്‍ദേശപ്രകാരമാണ് നടപടികള്‍ പൂര്‍ത്തീകരിക്കുക എന്ന് ഡ്രൈവിങ് സ്കൂള്‍ സമിതി മേധാവി മഖ്ഫൂര്‍ ആല്‍ ബഷര്‍ പറഞ്ഞു. സ്ത്രീകളുടെ ഭാഗത്തുനിന്ന് നിരവധി പേര്‍ ഒരേസമയം ലൈസന്‍സിന് അപേക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ പ്രാഥമിക പരിശീലനം നല്‍കാനും സജ്ജീകരണം ഒരുക്കേണ്ടതുണ്ട്. എന്നാല്‍ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിെൻറ മുന്നോടിയായി ഇത്തരം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒമ്പത് മാസത്തെ സാവകാശമുണ്ടെന്നത് അധികൃതര്‍ക്ക് ആശ്വാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.