റിയാദ്: മൂന്ന് സ്ഥലങ്ങളിലായി നടത്തിയ വാറ്റ് കേന്ദ്രങ്ങൾ തലസ്ഥാന നഗരിയിലെ മതകാര്യ വിഭാഗം പിടികൂടി. നിയമ ലംഘകര ായി രാജ്യത്ത് കഴിയുന്ന അഞ്ച് പുരുഷന്മാരെയും മൂന്ന് സ്ത്രീകളെയും വാറ്റ് കേന്ദ്രത്തിൽ നിന്ന് പിടികൂടിയെന്ന് റിയാദ് മതകാര്യ വിഭാഗം മേധാവി ശൈഖ് മുഹമ്മദ് ബിൻ ഇബ്രാഹീം അൽ സബർ പറഞ്ഞു. വാറ്റ് കേന്ദ്രത്തെ കുറിച്ച് വ്യക്തമായ വിശദാംശങ്ങൾ ലഭിച്ചതിനെ തുടർന്നാണ് പൊലീസിെൻറ സഹായത്തോടെ റെയ്‌ഡ് നടന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിൽപനക്ക് തയാറാക്കി വെച്ചിരുന്ന മദ്യം വാറ്റിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ എന്നിവ അധികൃതർ നശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.