ദമ്മാം: ജി.സി.സി രാജ്യങ്ങളുടെ പ്രഥമ വനിത ഫുട്ബാളിന് ഇന്ന് ദമ്മാമിൽ പന്തുരുളും. 11 സൗദി ടീമുകളും അഞ്ച് ഇതര ഗൾഫ് രാജ്യങ്ങളിലെ ടീമുകളുമാണ് ദമ്മാമിലെ ഗ്രീൻ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ കളിക്കളത്തിലിറങ്ങുക. സൗദി കമ്യൂണിറ്റി ഓഫ് സ്പോർട്സിെൻറ മേൽനോട്ടത്തിലാണ് മത്സരം നടക്കുന്നത്. മാർച്ച് ഒന്നു മുതൽ ആറ് വരെയാണ് ടൂർണമെൻറ്. കാണികളായി വനിതകൾക്ക് മാത്രമെ പ്രവേശനമുണ്ടാകുകയുള്ളുവെന്ന് സംഘാടകർ അറിയിച്ചു. ഓൺ ലൈൻ വഴി ടിക്കറ്റെടുക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ടൂർണമെൻറിലൂടെ കിട്ടുന്ന പണത്തിന്റെ 70 ശതമാനം ചാരിറ്റി പ്രവർത്തനങ്ങൾക്കുപയോഗിക്കുമെന്നും സംഘാടകർ അറിയിച്ചു. സൗദിക്ക് പുറമെ കുവൈത്ത്, ബഹ്റൈൻ, യു.എ.ഇ, ഒമാൻ എന്നീ രാജ്യങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.