റിയാദ്: സൗദി അറേബ്യ എണ്ണയിതരവരുമാനത്തിൽ വൻകുതിച്ചു ചാട്ടം നടത്തിയതായി ധനമന്ത്രി മുഹമ്മദ് അൽ ജദാൻ. സാമ്പത്തിക വർഷത്തിെൻറ മൂന്നാം പാദത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 48 ശതമാനത്തിെൻറ വളർച്ചയാണ് കൈവരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. റിയാദിൽ നിക്ഷേപക സംഗമത്തിൽ സംസാരിക്കുകയായിരുന്നു ജദാൻ. സൗദി വലിയ തോതിലുള്ള സാമ്പത്തിക പരിഷ്കരണത്തിെൻറ പാതയിലാണ്.
എണ്ണയെ ആശ്രയിക്കാത്ത സാമ്പത്തിക വരുമാനത്തിൽ വ്യത്യസ്തമായ വഴി തേടാൻ കഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക വർഷത്തിെൻറ രണ്ടാം പാദത്തിൽ 89.4 ബില്യൺ റിയാലിെൻറ വരുമാനം കണ്ടെത്താനായി. ബജറ്റ് കമ്മി കുറച്ചുകൊണ്ടു വരാനായതും വലിയ നേട്ടമാണ്. ഇൗ വർഷം 195 ബില്യൺ റിയാലാണ് ബജറ്റ് കമ്മി. അടുത്ത വർഷമിത് 128 ബില്യണായി കുറക്കാൻ സാധിക്കും. സന്തുലിത ബജറ്റാണ് സൗദി അറേബ്യയുടെ ലക്ഷ്യം. അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.