ദമ്മാം: എൻജിനീയര്‍ വിസയിലല്ലാത്തവര്‍ ഇനി എൻജിനീയറിങ് ജോലിയില്‍ തുടരാന്‍ പാടില്ലെന്ന് സൗദി കൗണ്‍സില്‍ ഓഫ് എൻജിനീയേഴ്സ് അറിയിച്ചു. ഇതര പ്രഫഷനുകളില്‍ നിന്ന് എൻജിനീയര്‍ ജോലിയിലേക്കുള്ള മാറ്റം തൊഴില്‍ മന്ത്രാലയം നിര്ത്തിവെച്ചതിെൻറ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഇതോടെ നൂറു കണക്കിന് വിദേശികള്‍ പ്രയാസത്തിലാകും.
ഇഖാമയില്‍ എൻജിനീയര്‍ പ്രഫഷന്‍ രേഖപ്പെടുത്താത്ത എൻജിനീയര്‍മാരെ മൂന്ന് മാസത്തിനുള്ളില്‍ പിരിച്ചുവിടണമെന്ന് തൊഴിലുടമകളോട് കൗണ്‍സില്‍ നിര്‍ദേശിച്ചു. സൗദി കൗണ്‍സില്‍ ഓഫ് എൻജിനീയേഴ്സ് കഴിഞ്ഞ ദിവസം വ്യവസായികള്‍ക്കയച്ച സര്‍ക്കുലറിലാണ് നിർദേശം. പുതിയ എൻജിനീയര്‍മാരെ കൊണ്ടുവരാനുള്ള പരിഷ്കരിച്ച മാര്‍ഗരേഖ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും കൗണ്‍സില്‍ അറിയിച്ചു. ഇന്ത്യയില്‍നിന്ന് ( കേരളത്തിൽ നിന്ന് പ്രത്യേകിച്ച്) നിരവധി എന്‍ജിനിയറിങ് ബിരുദ ധാരികളാണ് മറ്റു തൊഴില്‍ വിസയില്‍ വന്ന് ഭാഗ്യം പരീക്ഷിക്കുന്നത്.
നല്ല ജോലി ലഭിച്ചതിന് ശേഷം പ്രഫഷൻ മാറ്റുകയായിരുന്നു പതിവ്. ഇതോടെ ഈ സാധ്യത നിലച്ചു. നിലവില്‍ ഏഴായിരത്തോളം സ്വദേശി എൻജിനീയര്‍മാരാണ് ജോലി തേടി കൗണ്‍സിലിനെ സമീപിച്ചത്. ഇത് നടപ്പിലാവുന്നതോടെ സ്വദേശികൾക്ക് ജോലി സാധ്യത കൂടുമെന്നും കൗണ്‍സില്‍ പ്രതീക്ഷിക്കുന്നുണ്ട്. സ്ഥാപനങ്ങള്‍ ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കാന്‍ കൗണ്‍സില്‍ സമ്മര്‍ദം ചെലുത്തും. നിർദേശം നടപ്പിലാക്കി എന്ന് ഉറപ്പു വരുത്താന്‍ മുഹറം മാസത്തിന് ശേഷം പ്രത്യേക പരിശോധന ഉണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നിയമം കര്‍ശനമായ സാഹചര്യത്തില്‍ നാട്ടില്‍നിന്ന് വരുന്ന എന്‍ജിനീയര്‍മാര്‍ സൗദി കൗണ്‍സില്‍ മാര്‍ഗരേഖ അനുസരിച്ച് വരാന്‍ ശ്രദ്ധിക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.