റിയാദ്: തങ്ങളുടെ ജീവിതങ്ങൾ കത്തിയമരുേമ്പാൾ അകലെ മാറി നിസഹായരായി അത് നോക്കിനിൽക്കാനെ ഇൗ ഹതഭാഗ്യർക്ക് കഴിഞ്ഞുള്ളൂ. ചൊവ്വാഴ്ച വൈകീട്ട് വാണിജ്യ നഗരിയുടെ ഹൃദയഭാഗത്തുള്ള ബത്ഹ കോമേഴ്സ്യൽ സെൻററിനെ തീ വിഴുങ്ങിയപ്പോൾ ചാരമായത് മലയാളികളടക്കം നിരവധിയാളുകളുടെ ജീവിതവും സ്വപ്നങ്ങളും നീണ്ടകാലത്തെ പ്രവാസത്തിെൻറ മുഴുവൻ സമ്പാദ്യങ്ങളുമായിരുന്നു. നോമ്പുതുറക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ നാവ് നീട്ടിയ അഗ്നി നക്കിത്തുടച്ചത് ബത്ഹയിലെ പ്രൗഢിയും പാരമ്പര്യവുമുള്ള ഒരു വ്യാപാര സമുച്ചയം മാത്രമായിരുന്നില്ലെന്ന് പിറ്റേന്ന് നേരം പുലർന്നപ്പോൾ തങ്ങളുടേതായി എന്തെങ്കിലും ബാക്കിയുണ്ടോ എന്ന് തെരയാൻ വന്നവരുടെ നിറഞ്ഞ കണ്ണുകൾ പറഞ്ഞു. ഒരാൾക്കുപോലും ജീവാപായം സംഭവിച്ചില്ലെങ്കിലും നൂറുകണക്കിനാളുകളുടെ ജീവിതങ്ങൾ താറുമാറായി. നഷ്ടങ്ങളുടെ വ്യഥയും നിലനിൽപിനെ ഒാർത്തുള്ള വ്യാകുലതയുമാണ് ഒാരോ മുഖത്തും നിഴലിട്ടത്.
24 മണിക്കൂർ കഴിഞ്ഞിട്ടും തീ പൂർണമായും കെട്ടിട്ടില്ല. 20 ലേറെ അഗ്നിശമന സേന യൂനിറ്റുകൾ സ്ഥലത്ത് തമ്പടിച്ച് തീയണക്കൽ ശ്രമം തുടരുകയാണ്. തുണിയും ബ്ലാങ്കറ്റും പോലുള്ള തീയെളുപ്പം ആളിപിടിക്കാനും നിന്ന് കത്താനും സഹായിക്കുന്ന വസ്തുക്കളാണ് ഏറെയെന്നതിനാൽ ശ്രമകരമാണ് തീ പൂർണമായും കെടുത്തൽ. നടുത്തളത്തിലെ ഒരു ഇടനാഴിയിൽ നിന്ന് തുടങ്ങിയ തീ ഏറെ വിശാലമായ ആ ഇരുനില കെട്ടിട സമുച്ചയത്തെ ഏതാണ്ട് വിഴുങ്ങിക്കഴിഞ്ഞു. ഇരുനിലകളിലുമായി പ്രവർത്തിച്ചിരുന്ന റസ്റ്റാറൻറ്, ബൂഫിയ, ട്രാവൽ ^ കാർഗോ ഏജൻസികൾ, ജനറൽ സർവീസ് സ്ഥാപനങ്ങൾ, ബഖാല, ടൈലറിങ് ഷോപ്പ്, കമ്പ്യൂട്ടർ സെൻറർ തുടങ്ങി ഏതാണ്ടെല്ലാ സ്ഥാപനങ്ങൾക്കും പൂർണമായോ ഭാഗികമായോ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പുറത്തെ അന്തരീക്ഷവും കെട്ടിടത്തിനുൾവശവും പുകനിറഞ്ഞുനിൽക്കുകയാണ്.
തുണിക്കടകളിൽ ഏറിയപങ്കും മുഴുവനായി കത്തിനശിച്ചിട്ടുണ്ട്. മുകൾ നിലയിലെ ചില ട്രാവൽ ഏജൻസികളും കത്തിനശിച്ചവയിൽ പെടുന്നു. ഇൗ ഒാഫീസുകളിലും മറ്റ് കടകളിലും സൂക്ഷിച്ചിരുന്ന പണം, പാസ്പോർട്ടുകൾ, മറ്റ് വിലപ്പെട്ട രേഖകളുമെല്ലാം ചാരമായി. തങ്ങളുടെ സ്ഥാപനം പൂർണമായും കത്തിനശിച്ചതായി ബുധനാഴ്ച രാവിലെ കെട്ടിടത്തിനുള്ളിൽ കയറി പരിശോധിക്കാൻ അവസരം കിട്ടിയ സിന്ദ്ബാദ് ട്രാവൽസ് ടൂർ ഒാപറേറ്റർ റാഫി പാങ്ങോട് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വേനലവധി പ്രമാണിച്ച് ടൂർ പാക്കേജ് ബുക്ക് സൗദി കുടുംബങ്ങൾ തങ്ങളെ ഏൽപിച്ച പാസ്പോർട്ടുകൾ മുഴുവൻ കത്തിയമർന്നതായും എന്നാൽ തങ്ങളുടെ ഒാഫീസിനോട് ചേർന്നുള്ള മറ്റ് സ്ഥാപനങ്ങളിൽ ചിലതെല്ലാം തീപിടിക്കാതെ രക്ഷപ്പെെട്ടന്നും റാഫി കൂട്ടിച്ചേർത്തു. തുണിക്കടകളിലൊക്കെ അതിെൻറ നടത്തിപ്പുകാർ സുക്ഷിച്ചിരുന്ന പാസ്പോർട്ടുകളും പണവും എല്ലാം കത്തിയമർന്നതിൽ പെടും. തുണിക്കടകളിലും മറ്റും പെരുന്നാൾ പ്രമാണിച്ച് പുതിയ സ്റ്റോക്കുകൾ ഇറക്കിയിരുന്നു. അതെല്ലാം കത്തിനശിച്ചു.
എല്ലാ നിലക്കും നൂറുകണക്കിനാളുകളുടെ ജീവിതമാണ് വഴിമുട്ടി നിൽക്കുന്നത്. തീപിടിച്ച കെട്ടിടവും ചേർന്നുള്ള ഗല്ലികളും പൂർണമായും സിവിൽ ഡിഫൻസിെൻറ സുരക്ഷാവലയത്തിനുള്ളിലായതിനാൽ സ്ഥാപനങ്ങളുടെ നടത്തിപ്പുകാർക്കും ജീവനക്കാർക്കും അകത്ത് കയറി തങ്ങളുടെ സ്ഥാപനങ്ങളുടെ അവസ്ഥ പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. തീ പൂർണമായും കെട്ട് അപകടസ്ഥിതി ഒഴിവായാൽ മാത്രമേ സുരക്ഷാവിഭാഗം പിൻവാങ്ങൂ. അതിനുശേഷം മാത്രമേ ആളുകൾക്ക് അങ്ങോട്ടടുക്കാൻ കഴിയൂ. എന്നാൽ കെട്ടിടം ഏതാണ്ട് തകർന്ന അവസ്ഥയിലായതിനാൽ അവിടെ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തനം പുനരാരംഭിക്കാൻ ഉടനെയെങ്ങും കഴിഞ്ഞെന്നുവരില്ല. തീവിഴുങ്ങാത്ത ജനറൽ സർവീസ് ഒാഫീസുകളും ട്രാവൽ ഏജൻസികളും അവശേഷിക്കുന്നുണ്ടെങ്കിലും അവ ഉടനെ തുറക്കാൻ ഇടയില്ലാത്തതിനാൽ പുതുക്കാനും മറ്റും ഏൽപിച്ച പാസ്പോർട്ടുകൾ തിരിച്ചെടുക്കാനാവാതെ മലയാളി കുടുംബങ്ങളുൾപ്പെടെയുള്ളവർ ആശങ്കയിലാണ്. വേനലവധി പ്രമാണിച്ചുള്ള പലരുടെയും നാട്ടിലേക്കുള്ള യാത്രകൾ മുടങ്ങുന്ന അവസ്ഥയിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.