ഹറമുകളിൽ സജീവമായി റെഡ് ക്രസൻറിെൻറ സന്നദ്ധ പ്രവർത്തകർ

റമദാനിൽ ഇരുഹറമുകളിൽ കരുതലായത് റെഡ് ക്രസൻറ് പ്രവർത്തകർ

മദീന: റമദാൻ മാസത്തിൽ മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും എത്തിയ തീർഥാടകർക്ക് മികച്ച ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കി റെഡ് ക്രസൻറിെൻറ സന്നദ്ധ പ്രവർത്തകർ ശ്രദ്ധേയ പ്രവർത്തനം കാഴ്ചവെച്ചു.

ഇരു ഹറമുകളുടെ പരിസരങ്ങളിലും വിവിധ കേന്ദ്രങ്ങളിലും മെഡിക്കൽ സഹായം ആവശ്യമുള്ളവർക്ക് സേവനം നൽകാൻ അതോറിറ്റിയുടെ മെഡിക്കൽ ടീമുകൾ സജീവമായിരുന്നു.

ഉംറ തീർഥാടകർക്കും രാത്രി നമസ്കാരങ്ങളിൽ പങ്കെടുക്കാൻ എത്തുന്ന ആയിരക്കണക്കിന് വിശ്വാസികൾക്കും ആവശ്യമായ മെഡിക്കൽ സഹായം ലഭ്യമാക്കാൻ ആംബുലൻസ് അടക്കമുള്ള വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയത്.

തിരക്കേറിയ പ്രദേശങ്ങളിൽ വേഗത്തിലുള്ള വൈദ്യസഹായം ഉറപ്പുവരുത്തുന്നതിനായി മെഡിക്കൽ ടീമുകൾ കാൽനടയായി പട്രോളിങ് നടത്തിയെന്നും ഇതിനായി വിവിധ സംവിധാനങ്ങൾ വിന്യസിച്ചുവെച്ചും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം, റമദാനിലെ അവസാന ദിവസങ്ങളിൽ തിരക്ക് വർധിക്കാനിടയുള്ളതിനാൽ മക്കയിലേക്കും മദീനയിലേക്കുമുള്ള പ്രധാന റോഡുകളിലും ആക്സസ് പോയിന്റുകളിലും റോഡ് സുരക്ഷാ സേന പരിശോധനകളും പ്രവർത്തനങ്ങളും ശക്തമാക്കിയിരുന്നു.

വിവിധ ചെക്ക്‌പോസ്റ്റുകളിലും പ്രധാന റോഡുകളിലെ കേന്ദ്രങ്ങളിലും സുരക്ഷ ഏർപ്പെടുത്തിയിരുന്നു. വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഇരു ഹറമുകളിലും സന്നദ്ധസേവനം പ്രോത്സാഹിപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി റെഡ് ക്രസന്റ് അതോറിറ്റി വിപുല സജ്ജീകരണങ്ങളാണ് പൂർത്തിയാക്കിയിരുന്നത്.

Tags:    
News Summary - Red Crescent workers face hardships during Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.