മലർവാടി ബാലസംഘം ജിദ്ദ നോർത്ത് സോൺ സംഘടിപ്പിച്ച ഡോക്യുമെൻററി പ്രദർശനത്തിൽ പങ്കെടുത്തവർ 

മലർവാടി ഡോക്യുമെൻററി പ്രദർശനം നടത്തി

ജിദ്ദ: അധ്യാപകദിനാചരണത്തിെൻറ ഭാഗമായി മലർവാടി ബാലസംഘം ജിദ്ദ നോർത്ത് സോൺ ഡോക്യുമെൻററി പ്രദർശനം നടത്തി. ഓരോ നിമിഷത്തിലും പുതിയ പാഠങ്ങൾ നൽകുന്ന ജീവിതത്തിലെ നമ്മുടെ ആദ്യഗുരു സ്വന്തം മാതാവടങ്ങുന്ന രക്ഷിതാക്കളാണെന്നും അവരെ എന്നും സേവിക്കുകയും മാനിക്കുകയും ചെയ്യണമെന്നുമുള്ള സന്ദേശം നൽകുന്ന ഡോക്യുമെൻററി പി.കെ. സഹീർ പ്രദർശിപ്പിച്ചു.

'ഗുരുവും കുട്ടികളും' എന്ന വിഷയത്തിൽ നിസാർ ഇരിട്ടി കുട്ടികളുമായി സംസാരിച്ചു. കുട്ടികൾക്കായി നടത്തിയ ചാർട്ട് ഫില്ലിങ്, വാട്സ്ആപ് ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണം നടന്നു. റഷ്ദാൻ മിസ്ബാഹ് സ്വാഗതവും സൂന മുനീർ നന്ദിയും പറഞ്ഞു. തലാൽ ജാബിർ ഖിറാത്ത് നടത്തി.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.