ജുബൈൽ: റോയൽ സൗദി നേവൽ ഫോഴ്സിെൻറ (ആർ.എസ്.എൻ.എഫ്) നാലാമത്തെ യുദ്ധക്കപ്പലായ 'ജസാൻ' സ്പെയിനിലെ നവൻറിയ തുറമുഖത്ത് നീറ്റിലിറക്കി. നവൻറിയ നേവൽ ഇൻഡസ്ട്രീസ് കമ്പനിയുടെ കപ്പൽശാലയിൽ നടന്ന ചടങ്ങിൽ സ്പാനിഷ് കപ്പൽ നിർമാതാക്കളും സ്പെയിനിലെ സൗദി അംബാസഡർ അസ്സാം ബിൻ അബ്ദുൽകരീം അൽ-ക്വെയ്നും പങ്കെടുത്തു.
സൗദി അറേബ്യൻ മിലിട്ടറി ഇൻഡസ്ട്രീസ് (സാമി) 'സർവത്' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് യുദ്ധക്കപ്പൽ നിർമിച്ചത്. വായുവിലൂടെയും വെള്ളത്തിലൂടെയും വരുന്ന ഏത് ഭീഷണിയും നേരിടാനുള്ള ഏറ്റവും പുതിയ ഇലക്ട്രോണിക് സംവിധാനങ്ങൾ കപ്പലിനുണ്ട്. രാജ്യത്തിെൻറ സമുദ്ര സുരക്ഷ പരിപാലിക്കുന്നതിൽ ആർ.എസ്.എൻ.എഫിന് കപ്പൽ ഒരു മുതൽക്കൂട്ടാകും. പ്രത്യേക യുദ്ധ, അഗ്നിനിയന്ത്രണ സംവിധാനങ്ങളും സംയോജിത ആശയവിനിമയങ്ങളും കപ്പലിൽ സജ്ജമാക്കിയിട്ടുണ്ട്.
ജീവനക്കാർക്കുള്ള പരിശീലനങ്ങൾ, സിമുലേറ്ററുകൾ, വിൽപനാനന്തര സാങ്കേതിക - ലോജിസ്റ്റിക്കൽ പിന്തുണ എന്നിവയും ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിൽ ഉൾപ്പെടുന്നു. നീറ്റിലിറക്കൽ ചടങ്ങിൽ 'സാമി' വൈസ് പ്രസിഡൻറ് ബിൻ മുഹമ്മദ് അൽ-സർഹാൻ, സ്പാനിഷ് നേവിയിലെയും 'സാമി'യിലെയും നവൻറിയ നേവൽ ഇൻഡസ്ട്രീസിലെയും മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.