റിയാദ്: റിയാദിലെ നാല് മലയാളി എഴുത്തുകാരുടെ പുസ്തകങ്ങളുടെ വായനാസ്വാദനവുമായി ചേതനാ ലിറ്റററി ഫോറം സാഹിത്യചർച്ച സംഘടിപ്പിച്ചു. ചേതനയുടെ മുഖ്യ സംഘടകരിലൊരാളായിരുന്ന ജാബിർ പയ്യന്നൂരിെൻറ ചരമവാർഷികത്തിെൻറ ഓർമ പുതുക്കലോടെയാണ് പരിപാടിക്ക് തുടക്കമായത്. പത്രപ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു.
'എെൻറ പേര് പോലും പേടിയാവുന്നു' എന്ന കാലത്ത് ശരികൾ ശരിയല്ലാതാവുകയും കേട്ടത് വിളിച്ചു പറയുകയും ചെയ്യുമ്പോൾ എഴുത്തും വായനയും ശക്തമായ ഒരു പ്രതിരോധമാണെന്ന് അദ്ദേഹം പറഞ്ഞു. അസത്യങ്ങൾ കെട്ടിഗ്ഘോഷിക്കപ്പെടുകയും ഇരുട്ട് പരത്താൻ ബോധപൂർവം ശ്രമിക്കുകയുമാണ് ചിലർ. ഈ ദുരവസ്ഥയിൽ കലയും സാഹിത്യവും മനസ്സിെൻറ നിർമലതയെ ഉണർത്തുമെന്നും സാജിദ് പറഞ്ഞു.
പ്രവാസത്തിെൻറ പാദുകങ്ങളിൽ കയറി നിന്നല്ലാതെ പ്രവാസത്തെ മനസ്സിലാക്കാൻ കഴിയില്ലെന്നും അതിനാൽ പ്രവാസികളായ എഴുത്തുകാരുടെ വരികൾ കാമ്പില്ലാത്തതാണെന്ന ആക്ഷേപം നിരർഥകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജോസഫ് അതിരുങ്കൽ രചിച്ച 'പാപികളുടെ പട്ടണം' എന്ന കൃതിയുടെ ആസ്വാദനം നിഖിലാ സമീർ നിർവഹിച്ചു. മനുഷ്യൻ സർവലോകവും നേടിയാലും ജീവിതം ഒടുങ്ങുമ്പോൾ കരയാനൊരാളില്ലെങ്കിൽ ഈ ജീവിതം കൊണ്ടെന്തു പ്രയോജനം.
സമകാലിക സാമൂഹിക പ്രസക്തിയുള്ള വാർധക്യകാല ഒറ്റപ്പെടലെന്ന കയ്ക്കുന്ന ജീവിത യാഥാർഥ്യെത്തയാണ് 'പതം പറഞ്ഞു കരയാൻ ഒരാളെ'ന്ന കഥ പകരുന്ന വെളിച്ചം. ആന്തരിക ഭാവങ്ങളെ തൊട്ടുഴിയുന്ന അക്ഷരവഴക്കത്തിെൻറ അനുഭവതലമാണ് ജോസഫ് അതിരുങ്കലിെൻറ 'പാപികളുടെ പട്ടണം' എന്ന കഥാസമാഹാരമെന്ന് നിഖില പറഞ്ഞു. റഹ്മത്ത് തിരുത്തിയാട് എം. ഫൈസലിെൻറ 'പവമൂസ' എന്ന നോവൽ അവതരിപ്പിച്ചു. പരിചിത പരിസരങ്ങളിൽനിന്ന് പകർത്തിയെടുത്ത ഒരു മനുഷ്യെൻറ പച്ചയായ ജീവിതമാണ് 'പാവമൂസ'. പ്രതാപത്തിൽനിന്ന് പാതാളത്തിലേക്ക് അടിതെറ്റി വീഴുന്ന മനുഷ്യർ എവ്വിധം സ്വന്തം ദൗർബല്യങ്ങളുടെയും ഇച്ഛകളുടെയും പാവയായി മാറുെന്നന്ന് ഈ നോവൽ അടിവരയിടുന്നു.
കഷ്ടനഷ്ടങ്ങളും വെറുപ്പും മാത്രമാണ് ലഹരി നൽകുകയെന്നും അതിന് അടിപ്പെടുന്നേടത്ത് സൗഹൃദങ്ങൾക്ക് വലിയ പങ്കുണ്ടെന്നും മൂസയുടെ ജീവിതം നമുക്ക് പറഞ്ഞു തരുന്നു. ജീർണതകളിലേക്ക് നടന്ന് നീങ്ങുമ്പോഴും ക്ഷമ വെടിയാതെ പ്രതീക്ഷയോടെ കൂടെ നിന്ന സഹധർമിണി മൂസയെ പോലെതന്നെ വായിക്കപ്പെടേണ്ടവളാണ്.
മറുനാട്ടിൽ മാത്രമല്ല, പണിയെടുക്കുന്നവന് സ്വന്തം നാട്ടിൽ തന്നെ പലതും നേടാൻ കഴിയുമെന്ന പാഠം തെൻറ അനുഭവത്തിലൂടെ പിതാവ് മകന് പകർന്നു കൊടുക്കുന്നത് ശ്രദ്ധേയമാണ്. ലളിത സുന്ദരമായ ആഖ്യാനമാണ് ഫൈസലിേൻറതെന്ന് റഹ്മത്ത് അഭിപ്രായപ്പെട്ടു. ലോകത്തിെൻറ വിവിധ കോണുകളിൽ നിന്നു ഗൾഫ് എന്ന തൊഴിൽ സാഹചര്യത്തിൽ എത്തിച്ചേർന്ന മനുഷ്യരുടെ പിടച്ചിലുകളാണു നജിം കൊച്ചുകലുങ്ക് 'കനൽ മനുഷ്യർ' എന്ന പുസ്തകത്തിലൂടെ കോറിയിടുന്നതെന്ന് പുസ്തകാവതരണം നിർവഹിച്ച റസാഖ് മുണ്ടേരി പറഞ്ഞു. 18 വർഷത്തെ തെൻറ പ്രവാസത്തിനിടയിൽ സാഹചര്യങ്ങളുടെ നിർബന്ധങ്ങൾക്ക് വഴങ്ങിയും ജോലിയുടെ ഭാഗമായും എഴുതിയ കനലനുഭവങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ചെറിയ വിങ്ങലോടെയെല്ലാതെ ഈ പുസ്തകം ആർക്കും വായിച്ചു തീർക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
അൽഖർജിലെ ഒരു സ്ഥാപനത്തിലെ പരിഭാഷകയായ സുബൈദ കോമ്പിൽ രചിച്ച 'പാറാടൻ' എന്ന കഥാസമാഹാരം അഷ്റഫ് കൊടിഞ്ഞി പരിചയപ്പെടുത്തി. സുബൈദ കോമ്പിൽ എഴുത്തിെൻറ ലോകത്തെ പുതിയ പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ, സുലൈമാൻ വിഴിഞ്ഞം, സലീം എന്നിവർ ചർച്ചയിൽ സംബന്ധിച്ചു. എക്സിക്യൂട്ടിവ് അംഗം ഷഫീഖ് തലശ്ശേരി സ്വാഗതവും നൈസി സജ്ജാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.