ഹിജാബ് നിരോധനം: ഹൈകോടതി വിധി ഭീതിപ്പെടുത്തുന്നത് -സമസ്ത ഇസ്‌ലാമിക് സെന്റർ

റിയാദ്: ഹിജാബ് വിഷയത്തിൽ കർണാടക ഹൈകോടതി വിധി ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്തുന്നതാണെന്ന് സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്‌.ഐ.സി) സൗദി നാഷനൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

മതപരമായുള്ള അഭിവാജ്യഘടകങ്ങൾ എന്തൊക്കെയാണെന്നുള്ളത് തീരുമാനിക്കേണ്ടത് കോടതിയല്ലെന്നും, ആ മതവുമായി ബന്ധപ്പെട്ട പണ്ഡിതന്മാരായിരിക്കണമെന്നുമുള്ള സാമാന്യ ബോധമെങ്കിലും കോടതികൾക്ക് ഉണ്ടാകേണ്ടിയിരുന്നു. മതവിശ്വാസത്തിൽ കോടതിയുടെ ഇത്തരം കടന്നുകയറ്റം സംഘ്പരിവാർ അജണ്ടകൾ കൂടുതൽ എളുപ്പമാക്കാൻ മാത്രമേ സഹായകമാവൂ. ഏതൊരു പൗരനും വിശ്വാസപരമായി ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവകാശം വകവെച്ചുനൽകുന്ന ഭരണഘടനയുള്ള ഇന്ത്യ മഹാരാജ്യത്ത് ആ അവകാശം നിഷേധിക്കുക വഴി ഇന്ത്യയുടെ മഹനീയമായ ഭരണഘടനയാണ് നികൃഷ്ടമാക്കപ്പെട്ടത്. മതങ്ങളെ പരസ്പരം ബഹുമാനിക്കണമെന്ന തരത്തിലുള്ള നീക്കങ്ങളും ഇടപെടലുകളും ആയിരിക്കണം ഭരണ സിരാകേന്ദ്രങ്ങളിൽനിന്ന് ഉണ്ടാകേണ്ടതെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സൗദി ദേശീയ നേതാക്കളായ ചെയർമാൻ അലവിക്കുട്ടി ഒളവട്ടൂർ, വർക്കിങ് പ്രസിഡന്റ് അബ്ദുറഹ്മാൻ ജമലുല്ലൈലി തങ്ങൾ, ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ, ട്രഷറർ ഇബ്രാഹീം ഓമശ്ശേരി എന്നിവർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

Tags:    
News Summary - Hijab Prevention: High Court Judgment Frightening -Samastha Islamic Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.