ജിദ്ദ: ഹജ്ജിന് അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ മികച്ച പരിശീലനം നേടിയ 17000 പേരെ വിന്യസിക്കുമെന്ന് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ഹമദ് അൽ മുബാദൽ വാർത്താ സമ്മേളത്തിൽ അറിയിച്ചു. 3000 വാഹനങ്ങൾ ഇതിന് വേണ്ടി സജ്ജമാക്കിയിട്ടുണ്ട്. 32 ഒാളം സർക്കാർ വകുപ്പുകളുമായി സഹകരിച്ചാണ് ഹാജിമാരുടെ സുരക്ഷ ഉറപ്പാക്കാൻ സേന പ്രവർത്തിക്കുക. ഡിജിറ്റൽ മാപ്പ് ഉൾപെടെ അത്യാധുനിക സാേങ്കതിക സംവിധാനങ്ങളെല്ലാം ഇതിന് വേണ്ടി ഉപയോഗപ്പെടുത്തും. പുണ്യഭൂമിയിലെ എല്ലാ മേഖലയിലും രക്ഷാസേനയെ വിന്യസിക്കും.
മുൻവർഷങ്ങളിലെ പ്രശ്നങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ ആസൂത്രണങ്ങൾ. പ്രശ്നങ്ങളുണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങൾ വേർതിരിച്ച് അവിടെ സുരക്ഷക്ക് പ്രത്യേകം മുൻകരുതലുകൾ സ്വീകരിക്കും. പ്രശ്നങ്ങളുണ്ടാവുന്ന സ്ഥലത്തേക്ക് എളുപ്പം എത്തിപ്പെടാൻ സാധിക്കുംവിധം സേനയെ വിന്യസിക്കും. എല്ലായിടത്തും 24 മണിക്കൂറും നിരീക്ഷണമുണ്ടാവും. മുൻവർഷങ്ങളിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഒാരോ വർഷവും പുതിയ സുരക്ഷാ മുൻകരുതലുകൾ ആസൂത്രണം ചെയ്യുന്നത്. ഹജ്ജിന് മുമ്പ്, ശേഷം എന്നിങ്ങനെ രണ്ടായി തിരിച്ചാണ് പ്ളാൻ തയാറാക്കുന്നത്.
സിവിൽ ഡിഫൻസ് ഡയറക്ടർമാരായ ഹമൂദ് ബിൻ സുലൈമാൻ അൽ ഫർജ്, അബ്ദുല്ല അൽ അഹമ്മദ്, അലി അൽ മുൻതശരി എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.